കരുതലിെൻറ പാഠങ്ങളുമായി ബലിപെരുന്നാൾ ആഘോഷിച്ചു
text_fieldsമസ്കത്ത്: സമർപ്പണത്തിെൻറയും ത്യാഗത്തിെൻറയും ഓർമപുതുക്കി ഒമാനിലെ വിശ്വാസിസമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. സമ്പൂർണ ലോക്ഡൗൺ ആയതിനാൽ വീടുകളിൽ തന്നെയായിരുന്നു പെരുന്നാൾ നമസ്കാരം. അതിരാവിലെതന്നെ വീടുകളിലും ബാച്ച്ലർ താമസ കേന്ദ്രങ്ങളിലുമെല്ലാം താമസക്കാർ ഒരുമിച്ച് പെരുന്നാൾ നമസ്കരിച്ചു. നമസ്കാരശേഷം നാട്ടിൽ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് പെരുന്നാൾ ആശംസകൾ നേർന്നു. തുടർന്ന് ഭക്ഷണം തയാറാക്കാനുള്ള ഒരുക്കങ്ങളായിരുന്നു. ഹോട്ടലുകൾ ഇല്ലാതിരുന്നതിനാൽ വീടുകളിൽ ഭക്ഷണം തയാറാക്കുക മാത്രമായിരുന്നു ഏക ആശ്രയം.
ചൊവ്വാഴ്ച പുലർച്ചെ നാലു മുതൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗണിന് തുടക്കമായി. പെരുന്നാൾ അവധി ദിവസങ്ങളിലെ ഒത്തുചേരലുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിെൻറ ആദ്യ ദിനത്തിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുപ്രീം കമ്മിറ്റി ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളൊഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടുത്ത ശനിയാഴ്ച പുലർച്ചെ നാലുവരെ അടഞ്ഞുകിടക്കും. ശനിയാഴ്ച മുതൽ ഈ മാസം 31 വരെ സായാഹ്ന ലോക്ഡൗൺ തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.