Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമ...

തൊഴിൽ നിയമ ലംഘനത്തിെൻറ പേരിൽ ശമ്പളം തടഞ്ഞുവെക്കാമോ?

text_fields
bookmark_border
തൊഴിൽ നിയമ ലംഘനത്തിെൻറ പേരിൽ ശമ്പളം തടഞ്ഞുവെക്കാമോ?
cancel

കഴിഞ്ഞ ഏഴ് വർഷത്തോളമായി ഞാൻ സുഹാറിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. തൊഴിലാളികളോട് സൗഹൃദപരവും അനുഭാവപൂർവവുമായ ഇടപെടലാണ് കമ്പനി മാനേജ്മെൻറിെൻറ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. ഏകദേശം ഒരു കൊല്ലം മുമ്പ് പുതിയ മാനേജ്മെൻറ് കമ്പനി ഏറ്റെടുത്തു. പല തൊഴിലാളികളെയും കൃത്യമായ മാനദണ്ഡങ്ങൾ പുലർത്താതെ അവർ പലവിധ കാരണങ്ങൾ പറഞ്ഞു പിരിച്ചുവിടുകയും ചെയ്തു. ബാക്കി തൊഴിലാളികൾ ഇത്തരത്തിലുള്ള നടപടികൾ ഭയന്ന് പരാതി പോലും നൽകാതെ ജോലി ചെയ്തുവരുകയാണ്. ഈയടുത്ത് തീരെ സുഖമില്ലാത്ത അവസ്ഥയിൽ ഞാൻ രണ്ടു ദിവസം അവധിയെടുത്ത് റൂമിൽ ഇരിക്കുകയും എന്നാൽ, അടിയന്തരമായി തീർക്കേണ്ട ജോലിയായതിനാൽ ജോലിക്കു ഹാജരായേ പറ്റൂ എന്ന് നിർബന്ധിക്കുകയും ചെയ്തു. ജോലി ചെയ്യാൻ ശാരീരികമായ അവശതകൾ അനുവദിക്കാഞ്ഞതിൽ ഞാൻ ജോലിക്കു ഹാജരായില്ല. അതേത്തുടർന്ന് എന്നെ രണ്ടാഴ്ചക്കാലത്തേക്കു ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു മാസത്തിന് ശേഷം എെൻറ സാലറിയിൽ നിന്നും ഈ കാരണം പറഞ്ഞു പകുതി ശമ്പളം കട്ട് ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ വെറും രണ്ടു ദിവസത്തെ ന്യായമായ അവധിയുടെ പേരിൽ ശമ്പളത്തിെൻറ പകുതിയോളം കട്ട് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോ?

സിബിൻ ജോസഫ്, സുഹാർ

ഒമാൻ തൊഴിൽ നിയമം റോയൽ ഡിക്രി 35/ 2003 ( ഭേദഗതികളോടെ) പാർട്ട് മൂന്ന് 29 മുതൽ 32 വരെയുള്ള വകുപ്പുകളിലായാണ് തൊഴിൽ ലംഘനങ്ങളെക്കുറിച്ചും അതിെൻറ പിഴ ശിക്ഷകളെക്കുറിച്ചും വിവരിക്കുന്നത്. ആർട്ടിക്ൾ 29 പ്രകാരം പതിനഞ്ചോ അതിലധികമോ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലുടമകൾ സ്ഥാപനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള തൊഴിൽ ക്രമീകരണങ്ങളും, പിഴ ശിക്ഷകളും അത് ചുമത്തപ്പെടുന്നതിനുള്ള സാഹചര്യങ്ങളും സ്പഷ്ടമായ രീതിയിൽ വ്യക്തമായി കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇത്തരം ക്രമീകരണങ്ങൾ തൊഴിൽ മന്ത്രാലയത്തിെൻറ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്. ഇങ്ങനെയുള്ള അപേക്ഷകളിൽ രണ്ടു മാസത്തിനുള്ളിൽ മന്ത്രാലയം തീരുമാനമെടുക്കേണ്ടതാണ്. രണ്ടു മാസത്തിനുള്ളിൽ അപേക്ഷ നിരസിക്കപ്പെട്ടിട്ടില്ലെങ്കിൽ അത് നടപ്പിൽ വന്നതായി കരുതാവുന്നതാണ്.

ആർട്ടിക്ൾ 30 പ്രകാരം ഒരു തൊഴിലാളി ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ലംഘനം നടത്തിയതായി കണ്ടെത്തിയാൽ അത്തരം ലംഘനം നടന്നതായി കണ്ടെത്തിയ ദിവസം മുതൽ 15 ദിവസത്തിനകം അയാൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അയാളെ തൊഴിൽ ലംഘകനായി കണക്കാക്കാവുന്നതല്ല. ഇത്തരത്തിലുള്ള ഒരു തൊഴിൽ ലംഘനം തെളിയിക്കപ്പെട്ട് 30 ദിവസത്തിന് ശേഷം അച്ചടക്ക നടപടിയുടെ ഭാഗമായുള്ള പിഴകൾ ഈടാക്കുന്നതിനും പാടുള്ളതല്ല. മാസ വേതനം വാങ്ങുന്ന തൊഴിലാളികളുടെ കാര്യത്തിൽ ഇത് 30 ദിവസമായും മറ്റു തൊഴിലാളികളുടെ കാര്യത്തിൽ 15 ദിവസമായിട്ടുമാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ആർട്ടിക്ൾ 31 പ്രകാരം തൊഴിൽ ലംഘനത്തിെൻറ പേരിൽ ഒരു തൊഴിലാളിയുടെ അഞ്ചു ദിവസത്തെ വരുമാനത്തിൽ കൂടുതലായി പിഴ ഈടാക്കുവാനോ അതല്ലെങ്കിൽ അച്ചടക്ക നടപടി പ്രകാരമുള്ള താൽക്കാലിക പുറത്താക്കലോ, അഞ്ചിലധികം ദിവസങ്ങളിലെ വേതന നഷ്ടമോ ഒരുമിച്ചു നടപ്പാക്കാൻ പാടുള്ളതല്ല. തൊഴിലാളിയിൽ നിന്ന് ഉണ്ടാകുന്ന ഒരു തൊഴിൽ ലംഘനത്തിെൻറ പേരിൽ ഒന്നിലധികം പിഴകൾ ഒരേസമയം ഈടാക്കാൻ പാടില്ലാത്തതാകുന്നു. അതല്ലെങ്കിൽ ഒരു മാസത്തിൽ അഞ്ചിലധികം ദിവസങ്ങളിലെ വേതനം നഷ്ടമാകുന്ന തരത്തിൽ പിഴ ഈടാക്കലോ, ശിക്ഷാ നടപടികളുടെ ഭാഗമായ പുറത്താക്കലോ സ്വീകരിക്കാൻ പാടില്ല.

ആർട്ടിക്ൾ 32 പ്രകാരം തൊഴിലാളി തെൻറ ഉത്തരവാദപ്പെട്ട തൊഴിൽ സ്ഥലത്തുെവച്ച് ഏതെങ്കിലും കുറ്റകൃത്യം ചെയ്യുകയോ തെറ്റായ രീതിയിൽ പെരുമാറുകയോ ചെയ്‌താൽ തൊഴിലുടമക്ക് അത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളിൽ വിവരം അറിയിക്കുകയും അത് മുതൽ മൂന്നു മാസത്തിൽ അധികരിക്കാത്ത ഒരു കാലയളവിലേക്ക് പിരിച്ചുവിടാവുന്നതുമാണ്.

അത്തരത്തിൽ പിരിച്ചുവിടപ്പെട്ട ഒരു തൊഴിലാളിക്ക് പിരിച്ചുവിടപ്പെട്ട കാലയളവിൽ ആദ്യമാസത്തിൽ മൊത്തം വേതനവും നഷ്ടമാവുകയും, രണ്ടും മൂന്നും മാസ കാലയളവിൽ മൊത്തം വേതനത്തിെൻറ പകുതി വീതവും നഷ്ടമാകുന്നതാണ്.

ബന്ധപ്പെട്ട അതോറിറ്റി തൊഴിലാളിയുടെ കാര്യത്തിൽ ഒരു വിചാരണ ആവശ്യമില്ലെന്ന് വെക്കുകയോ തൊഴിലാളി നിരപരാധിയെന്ന് കണ്ടു വെറുതെ വിടുകയോ ചെയ്താൽ അയാളെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കേണ്ടതും പിരിച്ചുവിടൽ കാലയളവിലെ നഷ്ടമായ വേതനം നൽകേണ്ടതുമാണ്. ഇത്തരത്തിൽ ഒരു തൊഴിലാളിയെ തൊഴിലുടമ തിരിച്ചെടുക്കാൻ വിസമ്മതിച്ചാൽ അത്തരത്തിലുള്ള നടപടി ഏകപക്ഷീയമായ ഒന്നായി കണക്കാക്കുകയും പിരിച്ചുവിടൽ കാലയളവിലെ മുഴുവൻ വേതനവും നൽകാൻ തൊഴിലുടമ ബാധ്യസ്ഥനുമായിരിക്കും. താങ്കളുടെ കാര്യത്തിൽ നടന്നത് ആർട്ടിക്ൾ 31, 32െൻറ ലംഘനമായതിനാൽ താങ്കൾക്ക് നിയമ പരിഹാരം തേടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment
News Summary - Can salary be withheld in the name of employment violation?
Next Story