Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവളർച്ചയുടെ...

വളർച്ചയുടെ വഴിയിൽ റൂവി; ഉയർന്നത് നിരവധി ബഹുനില കെട്ടിടങ്ങൾ

text_fields
bookmark_border
വളർച്ചയുടെ വഴിയിൽ റൂവി; ഉയർന്നത് നിരവധി ബഹുനില കെട്ടിടങ്ങൾ
cancel
camera_alt?????????? ?????????? ??????????????????? ??????????????????????????

മസ്കത്ത്: നക്ഷത്ര ഹോട്ടലടക്കം നിരവധി പുതിയ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളുമായി റൂവി വളർച്ചയുടെ വഴിയിൽ. പുതിയ ബഹുനില കെട്ടിടങ്ങൾ വന്നതോടെ നിരവധി പുതിയ സംരംഭകരും റൂവിയിൽ ചേേക്കറുന്നു. നിലവിലുള്ള ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ രണ്ടു പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി റൂവിയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുകയാണ്. മറ്റു നിരവധി പുതിയ ബിസിനസ് സംരംഭങ്ങളും റൂവിയിൽ വരാനിരിക്കുന്നു. ദുബൈ ഗോൾഡ് പ്രവർത്തിച്ചിരുന്ന  മേഖലയിൽ വൻ കെട്ടിട സമുച്ചയമാണ് ഉയരാൻപോവുന്നത്. മസൂൻ കോംപ്ലക്സിനോട് ചേർന്നും ബഹുനില കെട്ടിടം നിർമാണം പൂർത്തിയായി കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നൂറുകണക്കിന് പുതിയ ബഹുനില കെട്ടിടങ്ങളാണ് റൂവിയിൽ നിർമാണം പൂർത്തിയായത്. ഇവയിൽ ചിലത് പഴയ കെട്ടിടങ്ങൾ പൊളിച്ച് നിർമിച്ചവയാണ്. 

നിലവിലെ പല കെട്ടിടങ്ങളുടെയും കാലാവധി കഴിയാറായതാണ്. അടുത്ത വർഷങ്ങളിൽ ഇവയിൽ പലതും പൊളിച്ചു മാറ്റി  പുതിയ കെട്ടിടങ്ങൾ ഉയരും. നേരത്തെ ആസ്ബസ്റ്റോസ് മേൽകൂരയുള്ള നിരവധി ഗല്ലികൾ റൂവിയിലുണ്ടായിരുന്നു. ഇപ്പോൾ ഇവയുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ്. ഇതോടെ നഗരം ഉൾഭാഗത്തേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒമാനിെൻറ വാണിജ്യ തലസ്ഥാനമായിരുന്നു റൂവി. സലാല ഒഴികെയുള്ള എല്ലാ ഭാഗങ്ങളിൽ നിന്നും പ്രവാസികളും സ്വദേശികളും റൂവിയിൽ എത്തിയാണ് ക്രയവിക്രയങ്ങൾ നടത്തിയിരുന്നത്. 

പത്തുവർഷം മുമ്പ് വരെ രാത്രിയിൽ പോലും വൻ തിരക്കാണ് റൂവിയിൽ അനുഭവപ്പെട്ടിരുന്നത്. റൂവിയിലെ പ്രധാന റോഡിന് ഇരുവശവുമുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമുണ്ടായിരുന്നില്ല. വെള്ളിയാഴ്ചകളിൽ റൂവി തിരക്കിൽ വീർപ്പുമുട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ റൂവിയുടെ സ്ഥിതിയാകെ മാറി. വെള്ളിയാഴ്ചകളിൽ പോലും റൂവി ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ വ്യാപാര സ്ഥാപനങ്ങൾ ഉയർന്നുവരുന്നതോടെ റൂവി പ്രതാപം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി താമസക്കാരും കച്ചവടക്കാരും റൂവിയിലുണ്ട്. നഗരം വികസിച്ച ശേഷം വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാൻ കാത്തിരിക്കുന്നവരുമുണ്ട്. 

എന്നാൽ, റൂവി ഇനി പഴയ റൂവിയാവില്ലെന്നാണ് റൂവിയിലെ വ്യാപാരിയായ തൃശൂർ സ്വദേശി ഹുസൈൻ പറയുന്നത്. ഒമാനിൽ പ്രവാസികൾ കുറയുകയാണ്. ഇതിൽ മലയാളികൾ തീരെ കുറയുന്നുണ്ട്. ഏറ്റവും കൂടുതൽ പർച്ചേസ് നടത്തുന്നവർ മലയാളികളാണ്. അതിനാൽ റൂവി എത്ര വളർന്നാലും പഴയ പ്രതാപം വീണ്ടെടുക്കാൻ  കഴിയില്ല. ഹൈപ്പർ മാർക്കറ്റുകൾ കൂടുതൽ വരുന്നത് ചെറുകിട സ്ഥാപനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.  അതിനാൽ, ചെറിയ വ്യാപാര സ്ഥാപനങ്ങളുടെ നില കൂടുതൽ പരുങ്ങലിലാവുമെന്നും അദ്ദേഹം പറയുന്നു. 

ഒമാെൻറ എല്ലാ ഭാഗങ്ങളിലും നഗരങ്ങൾ വികസിച്ചതാണ് റൂവിയിൽ തിരക്ക് കുറയാൻ കാരണമെന്ന് റൂവിയിൽ വ്യാപാരിയായ മാഹി സ്വദേശി മൻസൂർ പറയുന്നു.  മുൻകാലങ്ങളിൽ റൂവിയിൽ മാത്രമാണ് പ്രമുഖ വ്യാപര സ്ഥാപനങ്ങളുണ്ടായിരുന്നത്. ഇപ്പോൾ രാജ്യത്തിെൻറ എല്ലാ ഭാഗത്തും നഗരങ്ങൾ വളർന്നിട്ടുണ്ട്.  ഇവിടങ്ങളിലെല്ലാം ഹൈപ്പർമാർക്കറ്റുകളുമുണ്ട്. അതിനാൽ, റൂവിയിൽ വരേണ്ട ആവശ്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് മൂലം പലരും റൂവിയിൽ വരാൻ മടിക്കുന്നുമുണ്ട്. 

റൂവിയിൽ പാർക്കിങ് പ്രശ്നങ്ങളും കൂടുതലാണ്. ഗതാഗത കുരുക്ക് ഒഴിവാക്കുകയും കൂടുതൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്താൽ കൂടുതൽ പേർ റൂവിയിലെത്തുമെന്നും അദ്ദേഹം പറയുന്നു. മുൻകാലത്തെ അപേക്ഷിച്ച് ചെറുകിട വ്യാപാരികളും ഏറെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഉപേഭാക്താക്കൾ വർധിക്കുന്നുമില്ല. നിലവിലെ ഉപഭോക്താക്കൾ വീതിക്കപ്പെടുേമ്പാൾ പൊതുവെ എല്ലാവർക്കും വ്യാപാരം കുറയുന്നത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbuldings
News Summary - buldings-oman-gulf news
Next Story