കരാർ ലംഘനം; ടൂറിസം കമ്പനിക്കെതിരെ നടപടി; ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകി
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിനെതിരെ നടപടിയുമായി ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിലുള്ള അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റാണ് ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകിയത്. വിമാന ടിക്കറ്റ് ബുക്കിങ്ങിനായും വിവിധ ടൂറിസം പാക്കേജുകൾക്കായും ഉപഭോക്താക്കൾ മുൻകൂറായി പണം നൽകിയിരുന്നെങ്കിലും പറഞ്ഞതുപ്രകാരം സേവനം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞിരുന്നില്ല.
പണം കൈപ്പറ്റിയ ശേഷവും സേവനം നൽകാത്തത് വഴി ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായും ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. പരാതിയെ തുടർന്ന് നിയമ-ഭരണ നടപടികൾ ആരംഭിച്ചു. തുടർന്ന് ഒത്തുതീർപ്പിലൂടെ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ സ്ഥാപനത്തോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

