Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ബിപോർജോയ്’ അതിതീവ്ര...

‘ബിപോർജോയ്’ അതിതീവ്ര ചുഴലിക്കാറ്റായി

text_fields
bookmark_border
‘ബിപോർജോയ്’ അതിതീവ്ര ചുഴലിക്കാറ്റായി
cancel
camera_alt

സിവിൽ ഏവിയേഷൻ അതോറിറ്റിയും (സി.എ.എ) ദേശീയ അടിയന്തര മാനേജ്‌മെന്റ് കമ്മിറ്റിയും യോഗം ചേർന്നപ്പോൾ

മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ഒമാൻ തീരത്തുനിന്ന് 1030 കിലോമീറ്റർ അകലെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ബിപോർജോയ്’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിട്ടുണ്ട്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോർജോയ് തുടർന്നുള്ള മൂന്നു ദിവസം വടക്ക്, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.

അതേസമയം, കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒമാന്റെ തീരങ്ങളില്‍ തിരമാല മൂന്നു മുതല്‍ ആറു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. ശനിയാഴ്ച വരെ ഈ നില തുടര്‍ന്നേക്കും. കടലില്‍ പോകുകയോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മണിക്കൂറിൽ 118 മുതൽ 151 കി.മീറ്റർ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

അതേസമയം, ബിപർജോയ്’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനായി സിവിൽ ഏവിയേഷൻ അതോറിറ്റിയും (സി.എ.എ) ദേശീയ അടിയന്തര മാനേജ്‌മെന്റ് കമ്മിറ്റിയും കഴിഞ്ഞ ദിവസം യോഗം ചേർന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് സുൽത്താനേറ്റിൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneBiparjoy
News Summary - Biparjoy- cyclone
Next Story