Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകഴിഞ്ഞ വർഷം...

കഴിഞ്ഞ വർഷം പിടിയിലായത് 1678 യാചകർ

text_fields
bookmark_border
കഴിഞ്ഞ വർഷം പിടിയിലായത് 1678 യാചകർ
cancel

മസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് യാചനയുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി സാ മൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1678 പേരെയാണ് 2018ൽ യാചക നിരോധ സേന അറസ്റ്റ് ചെയ്ത ത്. 2017ൽ ഇത് 1152 ആയിരുന്നു. ഒരു വർഷം കൊണ്ട് 46 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായതെന്ന് സമൂഹിക വികസന വിഭാഗം ഡയറക്ടർ ഹമൂദ് മുഹമ്മദ് നാസർ അൽ മൻതരി അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ് കൂടുതൽ പേർ പിടിയിലായത്. 930 പേരാണ് മസ്കത്തിൽനിന്ന് പിടിയിലായത്. ദോഫാറിൽ നിന്ന് 340 പേരും തെക്കു വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്ന് 266 പേരും ബുറൈമിയിൽ നിന്ന് 80 പേരും ദാഹിറയിൽ നിന്ന് 53 പേരും പിടിയിലായി.


കഴിഞ്ഞ വർഷം പിടിയിലായ 1678 പേരിൽ 127 പുരുഷന്മാരടക്കം 170 പേർ ഒമാനികളാണ്. 1508 വിദേശികളിൽ 964 പേരാണ് പുരുഷന്മാർ. യാചക നിരോധ സേനാംഗങ്ങൾ ഒമാെൻറ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ വർഷം 2911 പരിശോധനകളാണ് നടത്തിയതെന്ന് നാസർ അൽ മൻതരി പറഞ്ഞു. റമദാനിലാണ് യാചകരുടെ എണ്ണം വർധിക്കുക. കഴിഞ്ഞ വർഷം നടത്തിയ 174 പരിശോധനകളിൽ 117 വിദേശികളടക്കം 123 പേരെ പിടികൂടി. ഇൗ വർഷം റമദാനിൽ പരിശോധനാ സംഘാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നും മൻതരി പറഞ്ഞു. മാർക്കറ്റുകളിലും പള്ളികളിലും പൊതുയിടങ്ങളിലും യാചകരെ പിടികൂടാൻ ശ്രമിക്കുേമ്പാൾ ചിലർ അവരെ രക്ഷപ്പെടാൻ സഹായിക്കുന്ന പ്രവണതയുണ്ട്. യാചക നിരോധനത്തെ കുറിച്ച അവബോധമില്ലായ്മയാണ് പ്രശ്നം. സാമൂഹിക മാധ്യമങ്ങൾ വഴി ഇൗ അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിടിയിലാകുന്നവർ ഒരു മാസം മുതൽ ഒരു വർഷം വരെ തടവും 100 റിയാൽ വരെ പിഴയുമാണ് ലഭിക്കുക. യാചകരെ കണ്ടാൽ 1100 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും അൽ മൻതരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbeggars
News Summary - beggars-oman-oman news
Next Story