Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ അഷ്‌ഖറ...

അൽ അഷ്‌ഖറ ഫെസ്റ്റിവലിന് തിരശ്ശീല; എത്തിയത് 2.2 ലക്ഷം പേർ

text_fields
bookmark_border
അൽ അഷ്‌ഖറ ഫെസ്റ്റിവലിന് തിരശ്ശീല; എത്തിയത് 2.2 ലക്ഷം പേർ
cancel

മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ജഅലാൻ ബാനി ബൂഅലി വിലായത്തിൽ നടന്ന അൽ അഷ്‌ഖറ ഫെസ്റ്റിവലിന് തിരശ്ശീല വീണു. ജൂലൈ അഞ്ചു മുതൽ 24 വരെ നടന്ന പരിപാടിയിൽ 2,20,000 പേർ എത്തിയതായി സംഘാടകർ അറിയിച്ചു. പൈതൃക വിനോദസഞ്ചാര മന്ത്രാലയം തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ചായിരുന്നു പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്‌കാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 40 പരിപാടികളും പ്രവർത്തനങ്ങളുമായിരുന്നു ഫെസ്റ്റിവലിൽ അരങ്ങേറിയത്. സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരായിരുന്നു ഓരോ ദിനവും ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയത്. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയാണ് ഉത്സവത്തിന്റെ ലക്ഷ്യം.

ഗവർണറേറ്റിലെ പുരാവസ്തു-സാംസ്കാരിക സ്ഥലങ്ങൾ സന്ദർശകർക്ക് പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായി ഫെസ്റ്റിവൽ മാറുകയും ചെയ്തു. അൽ കാമിൽ വ അൽ വാഫി, റാസൽ ഹദ്ദ്, സൂർ എന്നീ വിലായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫെസ്റ്റിവലിന്റെ പരിപാടികൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanAshqara Festival
News Summary - Ashqara Festival
Next Story