റൂവിയിൽ ശക്തമായ പരിശോധന; 377 വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: റൂവിയിൽ വെള്ളിയാഴ്ച അതിരാവിലെ തൊഴിൽ വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 377 വിദേശികൾ പിടിയിലായി. പിടിയിലായവർ ഏഷ്യൻ രാജ്യക്കാരാണെന്നും അനധികൃതമായി ഒമാനിൽ തങ്ങുന്നവരും തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരുമാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.
റോയൽ ഒമാൻ പൊലീസും മാനവ വിഭവശേഷി മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്. റുവിയിൽ അനധികൃത വിദേശ തൊഴിലാളികൾ വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിെൻറ പേരിൽ നിരവധി കുറ്റകൃത്യങ്ങളും അരങ്ങേറിയിരുന്നു.
ചില ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ കേന്ദ്രങ്ങളും നടക്കുന്നതായി പരാതി ഉയർന്നിരുന്നു. റൂവിയുടെ ചില ഭാഗങ്ങളിൽ ഇത്തരം പെൺവാണിഭ സംഘങ്ങളുടെ കണ്ണികളായി നിരവധി പേരാണുള്ളത്. വഴിയിലൂടെ നടന്ന് പോവുന്നവരെ താവളങ്ങളിലേക്ക് ക്ഷണിക്കാൻ ഇവർ േറാഡിെൻറ വശങ്ങളിൽ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. അടുത്തിടെ ഇത്തരക്കാരുടെ ശല്യം വർധിച്ചതോടെ അധികൃതർക്ക് പരാതിയും ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അധികൃതർ നിരീക്ഷണവും ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചകളിലാണ് ഇത്തരം കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് വർധിക്കുന്നത്. ഫ്ലാറ്റുകൾ ഇടക്കിടെ മാറുന്നതിനാലും മറ്റും ഇത്തരക്കാരെ പിടികൂടൽ എളുപ്പമല്ല.
പലപ്പോഴും കെട്ടിടം ഉടമേപാലും അറിയാതെയാണ് പെൺവാണിഭം നടക്കുന്നത്. കുടുംബത്തിെൻറ േപരിൽ ഫ്ലാറ്റ് വാടകക്കെടുക്കുന്നതിനാൽ ഉടമക്ക് ഇത്തരക്കാരെ തിരിച്ചറിയാനും കഴിയാറില്ല. ഇതൊക്കെ കണ്ടറിഞ്ഞാണ് അധികൃതർ അതിരാവിലെ ഒാപറേഷൻ നടത്തിയതെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം മറ്റ് അനവധി അനധികൃത താമസക്കാരും റൂവിയിലുണ്ട്. കടകളിലേക്ക് ആളെ വിളിച്ചുകയറ്റി കമീഷൻ പറ്റുന്നവരും അനധികൃത മരുന്നുകൾ വിൽപന നടത്തുന്നവരും നിരവധിയാണ്.
കടകളിലേക്ക് കാൻവാസ് നടത്തുന്നവരുടെ ശല്യം വർധിച്ചതായും ഇത് തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നതായും റൂവിയിലെ വ്യാപാരികൾ പരാതിപ്പെടുന്നു. വിസയോ ലേബർ കാർഡോ ഇല്ലാത്ത ഇവർ റൂവി നഗരത്തിലൂടെ വഴി നടക്കുന്നവരെ പിന്തുടരുകയും ഉൾഭാഗത്തുള്ള കടകളിലേക്ക് കാൻവാസ് ചെയ്യുന്നതും സാധാരണ കാഴ്ചയാണ്. മുടി കൊഴിച്ചിൽ, മുഖത്തെ പാട് മാറ്റൽ തുടങ്ങിയ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഒറ്റ മൂലികളും നാടൻ മരുന്നുകളും നൽകുന്നവരുമുണ്ട്.
ഇത്തരക്കാരുടെ തട്ടിപ്പിൽ പെടുന്നവരും നിരവധിയാണ്. ഒറ്റമൂലി വിൽപനക്കാരെ ഒന്നിലധികം തവണ പൊലീസ് പിടികൂടിയിരുന്നെങ്കിലും പുതിയ ആളുകൾ സമാന തട്ടിപ്പുമായി രംഗത്തെത്തുന്നുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും മറ്റും അനധികൃതമായി വാഹനങ്ങൾ കഴുകുന്നവർക്കെതിരെ അധികൃതർ അടുത്തിടെ നടപടിയെടുത്തിരുന്നു. അനധികൃത താമസക്കാരുടെ കേന്ദ്രമായാണ് റൂവി വിലയിരുത്തപ്പെടുന്നത്. നേരേത്ത പലപ്പോഴും അധികൃതർ ഇവരെ പിടികൂടുന്നതിനായി ശക്തമായ നടപടികൾ എടുത്തിരുന്നു. നേരത്തേ രണ്ടു തവണ നടത്തിയ വൻ റെയ്ഡിൽ ആയിരങ്ങൾ പിടിയിലായിരുന്നു. സൈന്യത്തിെൻറ സഹായത്തോടെ രണ്ട് തവണയും അർധരാത്രിയിലായിരുന്നു റെയ്ഡ് നടന്നത്. നേരേത്ത റൂവിയിൽ നിരവധി ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള വീടുകൾ ഉണ്ടായിരുന്നു. ഇത്തരം വീടുകൾ അനധികൃത കുടിയേറ്റക്കാരുടെയും നിയമ ലംഘകരുടെയും കേന്ദ്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.