അറേബ്യന്‍ ഗള്‍ഫ് കപ്പ്; പരിശീലന ക്യാമ്പിന് തുടക്കം
text_fieldsപരിശീലനത്തിനായി എത്തുന്ന ഒമാൻ താരങ്ങൾ
മസ്കത്ത്: അറേബ്യന്‍ ഗള്‍ഫ് കപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഭ്യന്തര പരിശീലന ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിലെ ഭൂരിഭാഗം പേരും ക്യാമ്പിൽ എത്തിയിട്ടുണ്ട്.
സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലകന് റശീദ് ജാബിറിന് കീഴിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. താരങ്ങള്‍ ഭൂരിഭാഗവും ഇതിനോടകം ജോയിന്‍ ചെയ്തിട്ടുണ്ട്. കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളര്‍ത്തുന്നതിനായിരിക്കും ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുക.
പരിചയ സമ്പന്നര്‍ക്കൊപ്പം പുതു മുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 31 അംഗ സ്ക്വാഡ്. ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്നവർ കുവൈത്തിൽ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സാധിക്കും.
ഒമാന്റെ ഒളിമ്പിക്, അണ്ടര്‍ 20 ടീമുകളില്‍ നിന്നുള്ള നിരവധി പുതുമുഖങ്ങളാണ് ആ സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമീപ കാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ക്ക് വഴി തുറന്നത്. അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി ഒമാൻ യമനുമായി സൗഹൃദ മത്സരം കളിക്കും.
ഡിസംബർ 16ന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് കളി. അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, യമൻ എന്നിവരുമാണുള്ളത്.
ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾ. കഴിഞ്ഞ വർഷം കൈവിട്ട്പോയ അറേബ്യൻ ഗൾഫ് കപ്പ് തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

