Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊതുകുനിവാരണ...

കൊതുകുനിവാരണ കാമ്പയിൻ നാളെ സമാപിക്കും

text_fields
bookmark_border
കൊതുകുനിവാരണ കാമ്പയിൻ നാളെ സമാപിക്കും
cancel

മസ്കത്ത്: ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ ന ടക്കുന്ന വിപുലമായ കൊതുകുനിവാരണ കാമ്പയിൻ ബുധനാഴ്ച സമാപിക്കും. ‘നമ്മൾ തുടങ്ങി യിട്ടുണ്ട്, നമുക്ക് യോജിച്ച് പ്രവർത്തിക്കാം’ എന്ന പേരിലുള്ള കാമ്പയിന് ഇൗമാസം എട്ടി ന് സീബിലാണ് തുടക്കമായത്. ഇന്നലെയായിരുന്നു കാമ്പയിൻ സമാപിക്കേണ്ടിയിരുന്നത്. എ ന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ എല്ലായിടത്തും എത്തിയെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായി രണ്ടു ദിവസംകൂടി നീട്ടുകയായിരുന്നു.

ആരോഗ്യമന്ത്രാലയം മസ്കത്ത് നഗരസഭയുടെ സഹകരണത്തോടെയാണ് കൊതുകുനിവാരണ കാമ്പയിൻ നടത്തിവരുന്നത്. തിങ്കളാഴ്ച മത്രയിലാണ് പ്രതിരോധപ്രവർത്തനങ്ങൾ നടന്നത്. ജാബിർ ബിൻ സൈദ് സ്കൂൾ പരിസരത്ത്നിന്നാരംഭിച്ച കാമ്പയിനിൽ ആരോഗ്യമന്ത്രാലയത്തിലെയും നഗരസഭയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പെങ്കടുത്തു. ബോഷർ വിലായത്തിൽ നടന്നുവന്ന പ്രവർത്തനങ്ങൾ ഞായറാഴ്ച സമാപിച്ചിരുന്നു.

കാമ്പയിെൻറ ഫലപ്രാപ്തി ഉറപ്പാക്കാൻ െകാതുക് പ്രജനനകേന്ദ്രങ്ങൾ നശിപ്പിച്ച് ജനങ്ങൾ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും താമസയിടങ്ങളിൽ സന്ദർശനം നടത്തുന്ന സംഘവുമായി സഹകരിക്കണമെന്നും ആരോഗ്യമന്ത്രാലയവും നഗരസഭയും ജനങ്ങളെ ആഹ്വാനംചെയ്തു. ഉൗഹാപോഹങ്ങൾ അവഗണിക്കുകയും വിവരങ്ങൾ ഒൗദ്യോഗിക സ്രോതസ്സുകളിൽ നി ന്ന് മാത്രം തേടുകയും വേണം. ഫോഗിങ് ഉൾപ്പെടെ നടത്തുന്നതിനുപുറമെ ഡെങ്കിപ്പനി പരത്തുന്ന ഇൗഡിസ് ഇൗജിപ്തി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളെ കുറിച്ച് പഠനംനടത്തുകയും കാമ്പയിെൻറ ലക്ഷ്യമാണ്.

നീന്തൽക്കുളങ്ങൾ, ഫൗണ്ടനുകൾ, കാർഷികാവശ്യത്തിനുള്ള കുടങ്ങൾ എന്നിവയിലെ വെള്ളം അഞ്ചുദിവസം കൂടുേമ്പാൾ മാറ്റണമെന്ന് മന്ത്രാലയം നിർദേശിച്ചു. ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് വെള്ളംകൊടുക്കുന്ന പാത്രങ്ങളിൽ വീണ്ടും വെള്ളം നിറക്കുന്നതിനുമുമ്പ് പാത്രത്തിൽ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകൾ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായവിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsAnti mosquito campaign
News Summary - Anti mosquito campaign-oman-gulf news
Next Story