Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനന്തപുരി...

അനന്തപുരി ആശുപത്രി ഒമാനിൽ പ്രവർത്തനം വിപുലീകരിക്കുന്നു

text_fields
bookmark_border
ananthapuri hospital
cancel
camera_alt

അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഭാരവാഹികൾ കരാറിൽ ഒപ്പുവെച്ചപ്പോൾ

മസ്കത്ത്: മൂന്ന് പതിറ്റാണ്ടിലേറെ സേവനമുള്ള കേരളത്തിലെ പ്രശസ്ത ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എ.എച്ച്.ആർ.ഐ) കൂടുതൽ ബ്രാഞ്ചുകളുമായി ഒമാനിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.സുൽത്താനേറ്റിലെ വിവിധ വിലായത്തുകളിൽ പുതിയ പോളി ക്ലിനിക്കുകളും ഫാർമസികളും വരുംവർഷങ്ങളിൽ തുറക്കുമെന്ന് റൂവി ഗോൾഡൻ തുലിപ്പിൽ നടന്ന വാർത്തസമ്മേളനത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.അൽ ഹാഷ്മി നിയമ വിഭാഗം മേധാവി ഹൈതം അൽ നബിയുടെ സാന്നിധ്യത്തിൽ എ.എച്ച്.ആർ.ഐ ചെയർമാൻ ഡോ. എ. മാർത്താണ്ഡ പിള്ള, ഡോ. സന്തോഷ് ഗീവർ (മാനേജിങ് പാർട്ണർ), കുമ്പളത്ത് ശങ്കരപ്പിള്ള (എച്ച്.ആർ മാനേജർ), വാസുദേവൻ തളിയറ (ഓപറേഷൻസ് മാനേജർ) എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യയുടെ അതിർത്തികൾക്കപ്പുറം ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം നൽകുന്നതിനുള്ള എ.എച്ച്.ആർ.ഐയുടെ ദീർഘകാല പ്രതിബദ്ധതയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നുവെന്ന് ഡോ. മാർത്താണ്ഡ പിള്ള പറഞ്ഞു. ഒമാനിലെ ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്താൻ അനന്തപുരി പോളിക്ലിനിക് ആൻഡ് വിസ മെഡിക്കൽ സെന്റർ എന്ന പേരിൽ ഖാബൂറയിൽ എ.എച്ച്.ആർ.ഐ ഇതിനകം ഒരു ശാഖ പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന കേന്ദ്രങ്ങൾ അതിന്റെ വ്യാപ്തി വർധിപ്പിക്കുകയും ക്രമേണ പ്രത്യേക സേവനങ്ങൾ ചേർക്കുകയും സ്വദേശികൾക്കും താമസക്കാർക്കും ആകർഷകമായ പരിചരണ പാക്കേജുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. വിപുലമായതോ പ്രത്യേകമായതോ ആയ ചികിത്സകളോ മെഡിക്കൽ വിദ്യാഭ്യാസമോ ആവശ്യമുള്ള രോഗികളെ കേരളത്തിലെ തിരുവനന്തപുരത്തുള്ള എ.എച്ച്.ആർ.ഐയുടെ ഫ്ലാഗ്ഷിപ് ആശുപത്രിയിലേക്ക് റഫർ ചെയ്യും.

രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ആരോഗ്യസംരക്ഷണ സഹകരണത്തിലെ നാഴികക്കല്ലാണ് ഈ സഹകരണമെന്ന് ഡോ. സന്തോഷ് ഗീവർ പറഞ്ഞു.ബർകയിലോ മുസന്നയിലോ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രമോട്ടർമാർ പറഞ്ഞു. മസ്കത്തിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിപുലീകരണം കേരളവുമായുള്ള സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനൊപ്പം ഒമാന്റെ വളരുന്ന ആരോഗ്യസംരക്ഷണമേഖലയിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewshospitalHospital employeeexpands
News Summary - Anantapuri Hospital expands operations in Oman
Next Story