അൽബാത്തിന എക്സ്പ്രസ്വേ പൂർണമായി ഗതാഗതത്തിന് തുറന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ ഏറ്റവും വലിയ റോഡുനിർമാണ പദ്ധതിയായ അൽബാത്തിന എക്സ്പ്രസ്വേ പൂർണമായി ഗതാഗതത്തിനായി തുറന്നുെകാടുത്തു. ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാനിൽ തുടങ്ങി ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹയിൽ അവസാനിക്കുന്ന 270 കി.മീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമാണ് ഇൗ എട്ടുവരിപ്പാത നിർമിച്ചിട്ടുള്ളത്.
മന്ത്രാലയം ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ റോഡായ ബാത്തിന എക്സ്പ്രസ്വേ ഒമാെൻറ സാമ്പത്തിക-സാമൂഹിക സംവിധാനത്തിൽ മുതൽക്കൂട്ടായിരിക്കുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലേക്കുള്ള ദൂരം കുറക്കുന്നതാണ് ഇൗ റോഡ്. ഇതോടൊപ്പം യു.എ.ഇയിലേക്കും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലേക്കുമുള്ള യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും.
ഇരുവശങ്ങളിലുമായി വലിയ സാമ്പത്തിക മേഖലകൾ രൂപപ്പെടുന്നതിനുള്ള സാധ്യതകളുമുണ്ടെന്ന് മന്ത്രി പറഞ്ഞു. മസ്കത്തിനെയും സുഹാർ തുറമുഖത്തെയും ബന്ധിപ്പിച്ചുള്ള ചരക്കുഗതാഗതം ഇതിലൂടെ സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ റോഡിനെ എക്സ്പ്രസ്വേയുമായി ബന്ധിപ്പിക്കാൻ 23 പ്രധാന ഇൻറർസെക്ഷനുകൾ നിർമിച്ചിട്ടുണ്ടെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ് അൽനുെഎമി പറഞ്ഞു. 17 ഒാവർഹെഡ് പാലങ്ങളും 12 റോഡ്സൈഡ് സർവിസ് പാതകളും നിർമിച്ചിട്ടുണ്ട്. മേഖലയിലെ സാമ്പത്തിക, ടൂറിസം, വാണിജ്യ മേഖലയുടെ ഉണർവിന് ഇത് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തെക്കൻ ബാത്തിന ഗവർണർ ശൈഖ് ഹിലാൽ ബിൻ സൈദ് ബിൻ ഹംദാൻ ഹാജ്രിയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.