വിമാനത്താവള ഉദ്ഘാടനം: കണ്ണൂർ പ്രവാസികൾ ആഹ്ലാദത്തിൽ
text_fieldsമസ്കത്ത്: കണ്ണൂർ വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്ഘാടനം നടക്കുെമന്ന പ്രഖ്യാപനത്തിെൻറ ആഹ്ലാദത്തിലാണ് കണ്ണൂർ, കാസർകോട് ജില്ലക്കാരായ പ്രവാസികൾ. കൊയിലാണ്ടി മുതൽ കാസർകോട് വരെയുള്ള വിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് കണ്ണൂർ വിമാനത്താവളം. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗൾഫുകാരുള്ള തലശ്ശേരി, മാഹി, കുറ്റ്യാടി, നാദാപുരം മേഖലയിലുള്ളവർക്കും ഇത് അനുഗ്രഹമാവും. കണ്ണൂർ, തലശ്ശേരി, മാഹി, തളിപ്പറമ്പ്, വളപട്ടണം ഭാഗത്തുള്ളവർക്ക് വിമാനമിറങ്ങി അരമണിക്കൂർ കൊണ്ട് വീട്ടിലെത്താൻ കഴിയും. ഇൗ ഭാഗത്തും വടകര ഭാഗത്തുമുള്ളവർക്ക് ഒാേട്ടാറിക്ഷയിൽ വീട്ടിലെത്താൻ കഴിയുന്ന ദൂരമാണുള്ളത്. നിലവിലുള്ള യാത്രാദുരിതവും സമയനഷ്ടവും കുറഞ്ഞുകിട്ടുമെന്ന സന്തോഷത്തിലാണ് കണ്ണൂർക്കാർ. പലരും മസ്കത്തിൽനിന്നുളള കന്നി സർവിസിൽതന്നെ യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ്.
നിലവിൽ കോഴിക്കോട് വിമാനത്താവളം വഴിയാണ് കണ്ണൂരിലും പരിസരത്തുമുള്ളവർ വിദേശയാത്ര നടത്തുന്നത്. ഗതാഗതക്കുരുക്കും യാത്രാ ചെലവും ഇൗ മേഖലയിലുള്ളവർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. സമയത്തിന് ട്രെയിൻ ലഭ്യമല്ലാത്തതും കണ്ണൂർ, കരിപ്പൂർ യാത്രയിൽ വിവിധ ഇടങ്ങളിലെ ഗതാഗതക്കുരുക്കുമൊക്കെ നിരവധി പേർക്ക് യാത്ര മുടക്കിയിട്ടുണ്ട്. കരിപ്പൂരിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ലഭിക്കണമെങ്കിൽ കണ്ണൂരിലെ വീട്ടിൽനിന്ന് രാവിലെ പത്തിന് തന്നെ യാത്ര പുറപ്പെടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു ദിവസം മുഴുവൻ യാത്രയിൽ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. ടാക്സി കൂലിയിനത്തിൽ നല്ലൊരു തുകയും നൽകേണ്ടി വരും. ഗൾഫിൽ നിന്ന് തിരിച്ചുപോകുന്നവർക്കും യാത്രക്ക് മാത്രമായി മണിക്കൂറുകൾ ചെലവിടേണ്ടിവരും. ഏതായാലും യാത്രക്കും തിരിച്ചുപോക്കിനുമായി രണ്ടുദിവസം നഷ്ടപ്പെടുത്തേണ്ടിവരുമെന്ന അവസ്ഥയാണ് നിലവിൽ കണ്ണൂർക്കാർക്കുള്ളത്. ഇത് ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബംഗളൂരു വഴിയോ മംഗലാപുരം വഴിയോ യാത്ര ചെയ്യുന്ന കണ്ണൂരുകാർക്ക് പ്രയാസം ഇതിലും വർധിക്കും.
മസ്കത്തിൽനിന്ന് ദുബൈ അതിർത്തിയിലേക്ക് വാഹനത്തിൽ എത്തുന്ന സമയം കൊണ്ട് വീട്ടിലെത്താൻ കഴിയുന്ന അവസ്ഥയാണ് കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായാൽ ഉണ്ടാവുകയെന്ന് കണ്ണൂർ സ്വദേശി കെ.വി. ഉമർ പറയുന്നു. വിമാനമിറങ്ങിയാൽ 20 മിനിറ്റ് കൊണ്ട് വീട്ടിലെത്താൻ കഴിയും. ഇടക്കിടക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ കണ്ണൂർ വിമാനത്താവളം വലിയ അനുഗ്രഹമാണ്. താൻ പ്രവാസ ജീവിതം ആരംഭിച്ച 1982 കാലങ്ങളിൽ യാത്ര ഏറെ ദുഷ്കരമയിരുന്നു. നാട്ടിൽനിന്ന് ബസിൽ കയറി മുംബൈയിൽനിന്ന് വിമാനത്തിലാണ് മസ്കത്തിലെത്തുന്നത്. ഒമാനിലെത്താനും തിരിച്ചുവരാനും ചുരുങ്ങിയത് മൂന്നു ദിവസത്തെയെങ്കിലും യാത്രയുണ്ടാവും. ആദ്യയാത്ര നടത്തുന്നവർ മുംബൈയിൽനിന്ന് വിസ അടിച്ചാണ് ഒമാനിലേക്ക് വിമാനം കയറുന്നത്. ഇതിന് ചുരുങ്ങിയത് പത്തു ദിവസമെങ്കിലും മുംബൈയിൽ തേങ്ങണ്ടി വരുമായിരുന്നെന്നും ഉമർ ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.