Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനമോടിച്ച്...

വാഹനമോടിച്ച് സലാലയിലെ പച്ചപ്പ് നശിപ്പിച്ച ഡ്രൈവർക്കെതിരെ നടപടി

text_fields
bookmark_border
വാഹനമോടിച്ച് സലാലയിലെ പച്ചപ്പ് നശിപ്പിച്ച ഡ്രൈവർക്കെതിരെ നടപടി
cancel

സലാല: ദോഫാറിലെ ഹരിത ഇടങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് ഡ്രൈവർക്കെതിരെ നിയമനടപടി. സലാലയിലെ അതീൻ പ്രദേശത്തെ ഹരിതപ്രദേശങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ ആൾക്കെതിരെ പരിസ്ഥിതി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അഭ്യാസപ്രകടനത്തിന്റെ വിഡിയോ സഹിതമാണ് അതോറിറ്റി നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്. ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥർ ഗൾഫ് ലൈസൻസ് പ്ലേറ്റുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പച്ചപ്പിന് മുകളിലൂടെ വാഹനമോടിച്ച് പ്രകൃതിദത്ത സസ്യങ്ങൾക്കും ചുറ്റുമുള്ള ഭൂപ്രകൃതിക്കും നാശമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.

അതേസമയം, ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും കുളിരണിയിക്കുന്ന മഴയും ആസ്വദിക്കാനയെത്തുന്നവർ പ്രകൃതിയെ സംരക്ഷിക്കമെന്നാണ് അധികൃതർ ഉണർത്തുന്നത്. പച്ചപ്പ് നിറഞ്ഞ സമതലങ്ങളിലൂടെയും പർവതചരിവുകളിലൂടെയും വാഹനങ്ങൾ ക്രമരഹിതമായി കടന്നുപോകുന്നത് പ്രകൃതിയെത്തന്നെ ദോഷകരമായി ബധിക്കാൻ സാധ്യതയുണ്ട്. പ്രകൃതിയെ കൂട്ടുപിടിച്ച് സസ്യജാലങ്ങളെ സംരക്ഷിച്ചുള്ള ആസ്വാദനത്തിന് എല്ലാവരും മുൻഗണന നൽകണമെന്നാണ് പ്രകൃതിസ്നേഹികൾ ചൂണ്ടിക്കാണിക്കുന്നത്.

ദോഫാർ ഗവർണറേറ്റിൽ മാത്രം 900 ഇനം സസ്യങ്ങളുണ്ട്. ഒമാന്റെ മൊത്തം സസ്യജാലങ്ങളുടെ 64 ശതമാനത്തെ ഇത് പ്രതിനിധീകരിക്കുന്നു. മഴ കിട്ടിത്തുടങ്ങുന്നതോടെ ഈ സസ്യങ്ങൾ തഴച്ചുവളരും. ഇത് ഖരീഫ് സീസണിൽ ഗവർണറേറ്റിനെ പ്രത്യേകിച്ച് ആകർഷകമാക്കുന്നു. അനിയന്ത്രിതമായ വാഹനഗതാഗതത്തിൽനിന്ന് ഈ സുപ്രധാന ഹരിത ഇടങ്ങളെ സംരക്ഷിക്കുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി പദ്ധതി തുടങ്ങിയിട്ടുണ്ട്.

ഗവർണറേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആസ്തികളിലൊന്നായ പർവതങ്ങൾ, സമതലങ്ങൾ, ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെയാണ് ഇത് വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDriversdestroyedaction takengreenery
News Summary - Action taken against driver who destroyed greenery in Salalah
Next Story