കൂടുതൽ വാഹനാപകടങ്ങൾ നടന്നത് മസ്കത്തിൽ
text_fieldsമസ്കത്ത്: ഒമാനിൽ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞു. ഇൗ വർഷത്തെ ആദ്യ അഞ്ചുമാസത്തെ കണക്കെടുക്കുേമ്പാൾ 39.5 ശതമാനം കുറവ് വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് അവസാനം വരെ ഉണ്ടായത് 1676 അപകടങ്ങളാണ്. ഇത് ഇൗ വർഷം 1014 ആയി കുറഞ്ഞു.
മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ വാഹനാപകടങ്ങൾ നടന്നത്. മൊത്തം അപകടങ്ങളുടെ മുപ്പത് ശതമാനമാണ് മസ്കത്തിൽ നടന്നത്. വടക്കൻ ബാത്തിനയും ദാഖിലിയയും ദോഫാർ ഗവർണേററ്റുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. 27.7 ശതമാനം അപകടങ്ങളാണ് മറ്റ് ഗവർണറേറ്റുകളിലായി നടന്നത്. പകൽ സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടായത്.
59 ശതമാനം പകൽ നടന്നപ്പോൾ 41 ശതമാനം അപകടങ്ങൾ രാത്രിയാണ് നടന്നത്. അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ ഒരാളുടെ കുറവ് ഉണ്ടായി. കഴിഞ്ഞവർഷം 249 പേർ മരിക്കുകയും 1359 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഥാനത്ത് ഇൗ വർഷം 248 പേർ മരിക്കുകയും 1186 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ 128 പുരുഷന്മാർ അടക്കം 143 പേർ ഒമാനികളാണ്. 97 പുരുഷന്മാർ അടക്കം 105 വിദേശികളും മരിച്ചു. 822 ഒമാനികൾക്കും 364 വിദേശികൾക്കും പരിക്കേൽക്കുകയും ചെയ്തു. കർശന ശിക്ഷാ നടപടികൾ ഉൾക്കൊള്ളിച്ച് ഗതാഗത നിയമം ഭേദഗതി ചെയ്തതാണ് അപകടങ്ങളുടെ നിരക്ക് കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം നിരത്തുകളിൽ നിരീക്ഷണം ശക്തമാക്കിയതിന് ഒപ്പം ബോധവത്കരണ പ്രവർത്തനങ്ങളും പൊലീസ് നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.