Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറമദാനിൽ...

റമദാനിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ

text_fields
bookmark_border
റമദാനിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ
cancel

മസ്കത്ത്: റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ  വാഹനമോടിക്കുന്നവർ പൂർണ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും ഒമാൻ റോഡ് സുരക്ഷാ അസോസിയേഷനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. റമദാനിൽ അപകടങ്ങൾ പലതും സംഭവിക്കുന്നത് ക്ഷീണം കാരണമാണെന്ന് ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു. 

നല്ല ശതമാനം റോഡ് ദുരന്തങ്ങളുമുണ്ടാകാൻ കാരണം ഉറക്കമാണ്. റമദാനിൽ വൈകി ഉറങ്ങുന്നത് കാരണം സാധാരണ ഉറക്കത്തെ ബാധിക്കുന്നു. ഇത് വാഹനമോടിക്കുേമ്പാൾ ഉറക്കം വരാൻ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കം വരുേമ്പാൾ വാഹനമോടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഇൗ റമദാനും കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പോലെ റോഡപകടം കുറഞ്ഞ റമദാൻ ആയിരിക്കുമെന്ന് അൽ ബർവാനി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി റോഡപകടങ്ങൾ കുറഞ്ഞുവരുകയാണ്. 2016നെക്കാൾ കുറഞ്ഞ അപകടനിരക്കാണ് കഴിഞ്ഞ റമദാനിൽ റിപ്പോർട്ട് ചെയ്തത്.

വാഹന മോടിക്കുന്നവർക്കിടയിലെ ബോധവത്കരണമാണ് അപകടം കുറക്കാൻ നല്ല മാർഗം. ഒാരോ വർഷവും പുതിയ റോഡുകൾ തുറക്കുന്നത് അപകടനിരക്ക് കുറക്കാൻ സഹായിക്കുന്നുണ്ട്. അടുത്തിടെ തുറന്ന ബാത്തിന എക്പ്രസ് വേയും അപകട നിരക്ക് കുറക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ‘സേഫ് റമദാൻ’ എന്നതാണ് റോഡ് സുരക്ഷാ അസോസിയേഷെൻറ ഇൗ റമദാനിലെ മുദ്രാവാക്യം. ജനങ്ങളിൽ സുരക്ഷിത ഡ്രൈവിങ്ങിനെ കുറിച്ച അവബോധം വളർത്താൻ ടി.വി അവതാരകനായ അഹ്മദ് അൽ മുഖൈനിയുമായി ചേർന്ന് സുരക്ഷാ കാമ്പയിൻ നടത്തും. ദിവസവും ഇഫ്താറിന് മുമ്പ് വാഹനത്തിൽ സഞ്ചരിക്കുന്ന മുഖൈനി വേഗത കുറക്കുന്നതിനെ കുറിച്ച് ജനങ്ങളെ ഒാർമിപ്പിക്കും. വൈകിയാൽപോലും വേഗത്തിൽ വാഹനമോടിക്കരുത്. 

അവർക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് വിഷയം മനസ്സിലാക്കാൻ കഴിയും. സമയനിഷ്ഠ ഏറെ പ്രധാനമാണ്. ഏറെദൂരം വാഹനമോടിക്കാനുള്ളവർ ലക്ഷ്യത്തിലെത്താൻ  നേരത്തേ യാത്ര പുറപ്പെടണമെന്നും അലി അൽ ബർവാനി പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്ന പുതിയ ഗതാഗത നിയമത്തെ ബർവാനി സ്വാഗതം ചെയ്തു.  ഇത് റോഡ് സുരക്ഷ ഉറപ്പ് വരുത്തും. എന്നാൽ, ശിക്ഷകെളക്കാൾ ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകണ്ടേത്.  ഇതുവഴി സുരക്ഷിത ഡ്രൈവിങ് സംസ്കാരം രാജ്യത്ത് ഉടലെടുക്കാൻ സഹായിക്കുമെന്നും ബർവാനി പറഞ്ഞു. 

നോമ്പ് തുറക്കാൻ പോവുന്നവർ തിരക്ക് പിടിക്കരുതെന്ന് റോയൽ ഒമാൻ പൊലീസും മുന്നറിയിപ്പ് നൽകി. തിരക്ക് പിടിച്ചും അമിതവേഗത്തിലും വാഹനമോടിക്കേണ്ട ആവശ്യമില്ല. സുരക്ഷാ മാനദന്ധങ്ങൾ പാലിച്ചാണ് വാഹനങ്ങൾ ഒാടിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസും ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിരുന്നത് റമദാനിലാണ്. വൈകുന്നേരങ്ങളിലായിരുന്നു ഇതിലും കൂടുതലും. ഇഫ്താറിന് വീട്ടിലോ മറ്റിടങ്ങളിലോ എത്താനുള്ള തിരക്കുമൂലം അമിത വേഗതയെടുക്കുന്നതാണ് അപകട കരണമെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിെൻറ വെളിച്ചത്തിലാണ് കാഴിഞ്ഞ മൂന്ന് വർഷങ്ങളിലാണ് ശക്തമായ ബോധവത്കരണം അധികൃതർ നടപ്പാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsAccident News
News Summary - accident-oman-gulf news
Next Story