കയറ്റുമതിയിൽ 55.9 ശതമാനത്തിന്‍റെ വർധന
text_fieldsമസ്കത്ത്: രാജ്യത്തെ കയറ്റുമതി 50 ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ. 2021-22നും ഇടയിൽ 55.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തിൽനിന്നുള്ള ചരക്ക് കയറ്റുമതി കഴിഞ്ഞവർഷം 17.145 ശതകോടി റിയാൽ ആയിരുന്നു. 10.03 ശതകോടി റിയാലാണ് വാതകത്തിൽനിന്നുള്ള വരുമാനം. എണ്ണ ഇതര കയറ്റുമതിയിൽനിന്ന് 5.79 ശതകോടി റിയാലും നേടാനായി. പുനർകയറ്റുമതി രാജ്യത്തിന് 1.32 ശതകോടി റിയാലും നേടിക്കൊടുത്തു. ഈ വർഷം ജനുവരിയിൽ എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽനിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2021 ജനുവരിയിൽ 724.8 ദശലക്ഷം റിയാലായിരുന്നുവെങ്കിൽ ഈ വർഷം എണ്ണ, വാതക ഇനങ്ങളിൽനിന്ന് 1.15 ശതകോടി വരുമാനമാണ് രാജ്യം നേടിയത്. എണ്ണ ഇതര കയറ്റുമതി ഈ വർഷം ജനുവരിയിൽ 626.8 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷമിത് 370.4 ദശലക്ഷം റിയാൽ ആയിരുന്നു. കഴിഞ്ഞവർഷം ഒമാന്‍റെ എണ്ണ ഇതര കയറ്റുമതിയിൽ രാസ ഉൽപന്നങ്ങളിൽനിന്ന് 1.235 ശതകോടി റിയാൽ നേടാനായി.
ലോഹവും ലോഹ ഉൽപന്നങ്ങൾ-1.327 ശതകോടി, ധാതുക്കൾ -843 ദശലക്ഷം റിയാൽ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ 890.5 ദശലക്ഷം റിയാലും രാജ്യത്തിന് വരുമാനം നേടിക്കൊടുത്ത എണ്ണ ഇതര കയറ്റുമതി ഉൽപന്നങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

