Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
50 ആകാശ വർഷങ്ങൾ
cancel

മസ്കത്ത്: വ്യോമ ഗതാഗത മേഖലയിൽ രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം 50ാം വാർഷികത്തിന്‍റെ നിറവിൽ. ആദ്യ കാലത്ത് സീബ് എയർപോർട്ടെന്ന പേരിലായിരുന്നു വിമാനത്താവളം അറിയപ്പെട്ടിരുന്നത്. ഇതിലൊരു പാസഞ്ചർ ടെർമിനൽ കെട്ടിടം, റൺവേ, ചെറിയ കാർഗോ, മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

നെതർലൻഡ്‌സ് എയർപോർട്ട് കൺസൾട്ടൻസി കമ്പനിക്കായിരുന്നു എയർപോർട്ടിന്‍റെ ഡിസൈൻ കരാറും നിർമാണത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തവും നൽകിയിരുന്നത്. റൺവേ, ടാക്സിവേകൾ, എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ നിർമിക്കാനുള്ള ടെൻഡർ ജോനൗ ആൻഡ് പാരസ്കെവൈഡ്സ് ലിമിറ്റഡിനും ലഭിച്ചു. റൺവേ, പാസേജ് വേകൾ, എയർക്രാഫ്റ്റ് ബെർത്തുകൾ എന്നിവയുടെ നിർമാണമായിരുന്നു വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്.

ആദ്യഘട്ടനിർമാണങ്ങൾ പൂർത്തിയാക്കി 1973 ജനുവരി ഒന്നിനാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനത്തിനായി തുറക്കുന്നത്. ഡിസംബർ 23ന്  ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി സെപ്തംബർ 23ന് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.

സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഒമാനി രജിസ്ട്രേഷനുള്ള ആദ്യ വിമാനം പരേതനായ സുൽത്താൻ ഖാബൂസിന്‍റെ സ്വകാര്യ വിമാനമായിരുന്നു. 2007 അവസാനത്തോടെ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെ കൂടുതൽ സൗകര്യങ്ങൾ കൈവരിക്കുകയും ചെയ്തു. 2008 ഫെബ്രുവരി ഒന്നിനാണ് സീബ് ഇന്റർനാഷനൽ എയർപോർട്ട് എന്നപേരിൽ മസ്‌കത്ത് അന്താരഷ്ട്ര വിമാനത്താവളമാക്കി മാറ്റുന്നത്.

2018ൽ വിമാനത്താവളത്തിൽ പുതിയ റൺവേക്കൊപ്പം പുതിയ ടെർമിനലും കൺട്രോൾ ടവറും നിർമിച്ചു. നിലവിൽ സ്വകാര്യ ജെറ്റുകൾക്കായുള്ള വി.ഐ.പി ടെർമിനലും ഓൺസൈറ്റ് എയർപോർട്ട് ഹോട്ടലും ഉൾപ്പെടുന്നുണ്ട്.എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച്, മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ട് സേവനങ്ങളുടെയും യാത്രക്കാരുടെ സംതൃപ്തിയുടെയും മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്.

പോർചുഗലിലെ ലിസ്ബണിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ് വേളയിൽ 2018 ലെ ഏറ്റവും മികച്ച പുതിയ മുൻനിര വിമാനത്താവളമായി മസ്കത്തിനെ തിരഞ്ഞെടുത്തിരുന്നു. നിലവിൽ 35 വിമാനക്കമ്പനികളാണ് വിമാനത്താവളത്തിൽനിന്നു സർവിസ് നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപ്പി’ന്‍റെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെ സ്വന്തമാക്കിയിരുന്നു.

വിമാനത്താവള വിഭാഗങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് മസ്കത്ത് എയർപോർട്ട് നേടിയത്. കൃത്യനിഷഠതക്ക് 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് നേടിയ സ്‌കോർ. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെ പ്രകടനം വിലയിരുത്തിയായിരുന്നു എയർഹെൽപ്പ് ഈ സ്കോർ നൽകിയത്.

ഓരോ സമയത്തും ആധുനിക സാങ്കേതിക വിദ്യകളടക്കം ഒരുക്കി വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ ലോകത്തിന്‍റെ മുൻനിരയിൽ എത്തിക്കാൻ അധികൃതർ പരിശ്രമിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ മുഖംകൊണ്ടു തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ആഗമാന, ഡിപ്പാർച്ചർ വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റു നിരവധി സാങ്കേതികവിദ്യയും വരും ദിവസങ്ങളിൽ വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

2008ൽ പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇ-ഗേറ്റ് ആരംഭിച്ചത്. ഇ ഗേറ്റുകൾ നിലവിൽ വന്നതോടെ യാത്രയേറെ സുഖമാമാവുകയും പാസ്പോർട്ടിൽ വിസ അടിക്കുന്നതിനു നീണ്ട സമയം കാത്തിരിക്കാതെ എളുപ്പത്തിൽ ഗേറ്റുകൾ വഴി ഒമാനിലേക്കു വരുകയോ പുറത്തു പോവുകയോ ചെയ്യാമായിരുന്നു. പുത്തൻ കാലത്ത് ആധുനിക സാങ്കേതികവിദ്യയടക്കമുള്ള സൗ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AviationAirportOman
News Summary - 50 Years of Oman Airport
Next Story