42 വർഷത്തെ സൗഹൃദ പ്രവാസം; ഇബ്രാഹിം ഹാജി നാട്ടിലേക്ക്
text_fieldsമസ്കത്ത്: മസ്കത്തിലെ മത-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിന്ന് തിരുവള്ളൂർകാ രുടെ ഇബ്രായിക്ക എന്ന കെ.പി. ഇബ്രാഹീം ഹാജി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ന ല്ല സുഹൃദ് ബന്ധങ്ങളും മികച്ച അനുഭവങ്ങളുമാണ് 42 വർഷത്തെ പ്രവാസജീവിതം സമ്മാനിച്ച തെന്ന് ഇബ്രാഹീം ഹാജി പറയുന്നു. മസ്കത്ത് സുന്നി സെൻററിെൻറ വിവിധ പദവികൾ വഹിച്ച അദ്ദേഹം ദീർഘകാലം സംഘടനയുടെ ട്രഷററായിരുന്നു. രണ്ടുവർഷം വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. റൂവിയിലെ ഖുർആൻ സ്റ്റഡി സെൻറർ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. തിരുവള്ളൂർ മഹല്ലിെൻറ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകാനും സാമ്പത്തിക പിന്തുണ നൽകാനും മുന്നിലുണ്ടായിരുന്നു.
1977 ഫെബ്രുവരി രണ്ടിന് 20ാം വയസ്സിലാണ് ഇബ്രാഹിം ഹാജി ഒമാനിലെത്തിയത്. വടകരയിൽനിന്ന് ബസിൽ മുബൈയിലെത്തിയ ശേഷം കപ്പലിലാണ് മത്ര തുറമുഖത്തിറങ്ങിയത്. മുംബൈയിൽനിന്ന് മൂന്നര ദിവസം യാത്ര ചെയ്യേണ്ടി വന്നു മസ്കത്തിലെത്താൻ. ഹോണ്ട റോഡിൽ ഹോട്ടലിനോട് ചേർന്ന് വെറ്റിലമുറുക്കിനുള്ള സാധനങ്ങൾ വിൽക്കുന്ന പെട്ടിക്കട തുടങ്ങിയായിരുന്നു പ്രവാസത്തിെൻറ തുടക്കം. അന്ന് ഏതാനും ഷോപ്പുകളും ചില ഹോട്ടലുകളും മാത്രമാണ് ഹോണ്ട റോഡിലുണ്ടായിരുന്നത്. ആസ്ബസ്റ്റോസ് മേഞ്ഞ തീരെചെറിയ കെട്ടിടങ്ങൾ മഴ പെയ്താൽ ചോരുന്നതായിരുന്നുവെന്നും അദ്ദേഹം ഒാർക്കുന്നു. ഒമാനിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ വെറ്റിലമുറുക്ക് കച്ചവടത്തിന് നിരോധനം വന്നതോടെ ആ േജാലി ഒഴിവാക്കി കഫ്തീരിയയിലേക്ക് കടന്നു.
ഇന്നത്തെ സ്റ്റാർ സിനിമയുടെ എതിർവശത്ത് കവിയും പാട്ടുകാരനുമായ വടകര എം. കുഞ്ഞിമൂസ നടത്തുന്നതായിരുന്നു കഫ്തീരിയ. കുഞ്ഞിമൂസയോടൊപ്പമായിരുന്നു താമസവും. താമസയിടത്തൊക്കെ കുഞ്ഞിമൂസ പാട്ട് പാടാറുണ്ടായിരുന്നുവെന്ന് ഇബ്രാഹിം ഹാജി ഒാർക്കുന്നു. എന്നാൽ, ആറുമാസത്തിന് ശേഷം കുഞ്ഞിമൂസ ഒമാൻ വിട്ടുപോയി. പിന്നീട് ഇബ്രാഹിം ഹാജി സ്വന്തമായി കഫ്തീരിയകളും ഹോട്ടലുകളും നടത്തി.
ഒമാനിലെ പ്രവാസകാലത്ത് ഉന്നത പണ്ഡിതന്മാരുമായും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.