Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎണ്ണ, പ്രകൃതിവാതക...

എണ്ണ, പ്രകൃതിവാതക മേഖലയിൽ  3000 തൊഴിലവസരങ്ങൾ കണ്ടെത്തും 

text_fields
bookmark_border

മസ്കത്ത്: എണ്ണ, പ്രകൃതിവാതക മേഖലയിൽ സ്വദേശിവത്കരണ ശ്രമങ്ങൾ ഉൗർജിതമാക്കും. അടുത്ത മൂന്നുമാസ കാലയളവിൽ ഇൗ മേഖലയിൽ സ്വദേശികൾക്കായി 3000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസ് സി.ഇ.ഒ മുസല്ലം അൽ മൻതരി പറഞ്ഞു. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 25000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രിസഭ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് ഇൗ നടപടി. ഇതിനകം ഇൗ മേഖലയിൽ 2000 തൊഴിലവസരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എണ്ണ, വാതക മേഖലയിൽ 5000 തൊഴിലവസരങ്ങൾ ബുദ്ധിമുട്ടില്ലാതെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒായിൽ ആൻഡ് ഗ്യാസ് എക്സിബിഷെൻറ ഭാഗമായുള്ള വാർത്തസമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ മുസല്ലം അൽമൻതരി മസ്കത്തിൽ പറഞ്ഞു. മന്ത്രിസഭ കൗൺസിലിെൻറ തീരുമാനപ്രകാരമുള്ള സ്വദേശിവത്കരണ നടപടികൾക്ക് കഴിഞ്ഞ ഡിസംബർ മുതലാണ് തുടക്കമായത്. ഡിസംബർ മൂന്നു മുതൽ ഫെബ്രുവരി 12വരെ സമയത്തിനുള്ളിൽ 10342 പേർക്കാണ് തൊഴിൽ ലഭിച്ചത്.

ഇതിൽ 5162 പേരും ജനറൽ എജുക്കേഷൻ ഡിപ്ലോമക്കുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. സ്വദേശിവത്കരണത്തിന് വേഗത വർധിപ്പിക്കുന്നതിെൻറ ഭാഗമായി ജനുവരി അവസാനം 10 വിഭാഗങ്ങളിലെ 87 തസ്തികകൾക്ക് താൽക്കാലിക വിസ നിരോധനം ഏർപ്പെടുത്തിയിരുന്നു. ആറുമാസ കാലയളവിലാണ് വിസ നിരോധനം പ്രാബല്യത്തിൽവരുക. ഇക്കാലയളവിൽ ഇൗ തസ്തികകളിൽ പുതിയ വിസകൾ അനുവദിക്കില്ല. നിലവിലുള്ളവ പുതുക്കുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല. സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാത്ത കമ്പനികൾക്കെതിരായ നടപടി സർക്കാർ കടുപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. കുറഞ്ഞത് പത്തു ശതമാനമാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തോത്. ഇൗ നിബന്ധന പാലിക്കാത്ത 199 സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇൗ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 16444 വിദേശി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news3000 employers- gulf news
News Summary - 3000 employers- oman gulf news
Next Story