Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:30 AM GMT Updated On
date_range 5 July 2018 10:30 AM GMTപ്രത്യേക ലഗേജുകൾക്ക് ഫീസ് ചുമത്തുമെന്ന് വിമാനത്താവള കമ്പനി
text_fieldsbookmark_border
മസ്കത്ത്: ജോലിക്കാർ കൈകാര്യം ചെയ്യേണ്ടതായ ലഗേജുകൾക്ക് ഫീസ് ചുമത്തുമെന്ന് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി അറിയിച്ചു. മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ ഇൗമാസം 15 മുതൽ പുതിയ ഫീസ് പ്രാബല്യത്തിൽ വരും. കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിനാണ് ഇൗ തീരുമാനം. വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കിൽ കൈകാര്യം ചെയ്യുേമ്പാൾ കേടുവരുന്നതിനോ സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. വലുപ്പം കൊണ്ടും ഭാരം കൊണ്ടും പാക്കേജിങ്ങിെൻറ ശൈലി കൊണ്ടും ഇവ സ്കാനറുകൾ ഉപയോഗിച്ച് റീഡ് ചെയ്യാൻ സാധിക്കില്ല. ഇൗ വിഭാഗത്തിൽപെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.
സ്ട്രോളറുകൾ, വീൽ ചെയറുകൾ എന്നിവക്കൊപ്പം ഗോൾഫ് ബാഗുകൾ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് ആനുകൂല്യമായി നൽകുന്ന പ്രത്യേക ലഗേജുകൾക്കും ഫീസ് ഒഴിവാക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു. ഗ്രൗണ്ട് ലഗേജ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറയും സേവനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിെൻറയും ഭാഗമായാണ് നടപടി. അന്താരാഷ്ട്ര യാത്രക്കാർക്ക് രണ്ടു ബാഗേജുകൾ മാത്രമാണ് അനുവദനീയമെന്നും വിമാനത്താവള കമ്പനി അറിയിച്ചു. ഒാരോ ബാഗിനും ഒരു പരന്ന പ്രതലം ഉണ്ടായിരിക്കണം. പരമാവധി ഭാരം 32 കിലോയായിരിക്കണം. 30 മുതൽ 100 സെ.മി വരെ നീളവും എട്ട് മുതൽ 75 സെ.മി വരെ വീതിയും 75 മുതൽ 60 സെ.മി വരെ ഉയരവും ഉള്ളതായിരിക്കണം ബാഗേജുകൾ.
നിശ്ചിത ലഗേജ് വലുപ്പത്തിൽ കുറവുള്ളതും കൂടുതലുള്ളതും 43 ഇഞ്ചിൽ കൂടുതൽ സ്ക്രീൻ വലുപ്പമുള്ള ടെലിവിഷനുകളും പ്രത്യേക ലഗേജിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
സ്ട്രോളറുകൾ, വീൽ ചെയറുകൾ എന്നിവക്കൊപ്പം ഗോൾഫ് ബാഗുകൾ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് ആനുകൂല്യമായി നൽകുന്ന പ്രത്യേക ലഗേജുകൾക്കും ഫീസ് ഒഴിവാക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു. ഗ്രൗണ്ട് ലഗേജ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറയും സേവനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിെൻറയും ഭാഗമായാണ് നടപടി. അന്താരാഷ്ട്ര യാത്രക്കാർക്ക് രണ്ടു ബാഗേജുകൾ മാത്രമാണ് അനുവദനീയമെന്നും വിമാനത്താവള കമ്പനി അറിയിച്ചു. ഒാരോ ബാഗിനും ഒരു പരന്ന പ്രതലം ഉണ്ടായിരിക്കണം. പരമാവധി ഭാരം 32 കിലോയായിരിക്കണം. 30 മുതൽ 100 സെ.മി വരെ നീളവും എട്ട് മുതൽ 75 സെ.മി വരെ വീതിയും 75 മുതൽ 60 സെ.മി വരെ ഉയരവും ഉള്ളതായിരിക്കണം ബാഗേജുകൾ.
നിശ്ചിത ലഗേജ് വലുപ്പത്തിൽ കുറവുള്ളതും കൂടുതലുള്ളതും 43 ഇഞ്ചിൽ കൂടുതൽ സ്ക്രീൻ വലുപ്പമുള്ള ടെലിവിഷനുകളും പ്രത്യേക ലഗേജിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story