Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 3:06 PM IST Updated On
date_range 9 Dec 2017 3:06 PM ISTജയിലിലടച്ച മലയാളിക്ക് മോചനം
text_fieldsbookmark_border
മസ്കത്ത്: ചെക്ക്, കോടതിയലക്ഷ്യ കേസ് അടക്കം നിരവധി കേസുകളിൽ ജയിലിലായിരുന്ന മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മോചനം. ജയിൽമോചിതനായ പാലക്കാട് സ്വദേശി അബ്ബാസിനെ ആഴ്ചകൾക്ക് മുമ്പ് നാട്ടിലെത്തിച്ചെങ്കിലും നിയമക്കുരുക്കിൽപെട്ട ഭാര്യയും മൂന്നു മക്കളും ചെറുമകനും അടങ്ങിയ കുടുംബംകൂടി വ്യാഴാഴ്ച നാടണഞ്ഞതോടെയാണ് മസ്കത്തിലെ സാമൂഹിക പ്രവർത്തകരുടെ ശ്വാസം നേരെ വീണത്.
നാടണയൽ അസാധ്യമെന്ന് കരുതിയിരുന്ന കുടുംബത്തെ സുരക്ഷിതമായി നാട്ടിലയക്കാനായതിെൻറ ആശ്വാസത്തിലാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി സകരിയ്യയും കൂട്ടുകാരും. കഴിഞ്ഞ മൂന്നു മാസമായി കേസിെൻറ പിന്നാലെയായിരുന്നു തങ്ങളെന്ന് സകരിയ പറയുന്നു.
ഒമാനിൽ കുടുംബസമേതം താമസിച്ചിരുന്ന അബ്ബാസ് വിവിധ തരം ബിസിനസും വിസക്കച്ചവടവും ഫ്ലാറ്റുകൾ മറിച്ച് വിൽക്കുന്ന ഇടപാടുകളും നടത്തിയാണ് കടക്കെണിയിൽ പെട്ടത്. നിരവധി കേസുകളിൽ അകപ്പെട്ട് ഒമ്പത് മാസം മുമ്പ് അബ്ബാസിനെ സമാഇൗൽ ജയിലിൽ അടച്ചതോടെയാണ് കുടുംബത്തിെൻറ ദുരിതത്തിന് തുടക്കമായത്. നേരത്തേ സാമ്പത്തിക ഇടപാട് കേസിൽ ജയിലിലായിരുന്ന ഇദ്ദേഹത്തിെൻറ മേൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതടക്കം കേസുകൾ ഉണ്ടായിരുന്നു.
അബ്ബാസ് ജയിലിൽ പോയതോടെ മബേലയിൽ കഴിയുകയായിരുന്ന ഭാര്യയും 21 ഉം 18 ഉം വയസ്സുള്ള പെൺമക്കളും 15 വയസ്സുള്ള മകനും മൂത്ത മകളുടെ മകനും അടങ്ങിയ കുടുംബം അനാഥമായി. താമസയിടത്തിെൻറ വാടക നൽകാൻ കഴിയാതെവന്നതോടെ കെട്ടിട ഉടമ വന്ന് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് സാമൂഹിക പ്രവർത്തകർ ഇടപെടുന്നത്.
കുടുംബത്തിെൻറ സങ്കടകഥ സാമൂഹിക പ്രവർത്തകർ കെട്ടിട ഉടമയായ സ്വദേശിയുടെ മുന്നിൽ അവതരിപ്പിച്ചതോടെ വാടക ഒഴിവാക്കിക്കൊടുക്കാമെന്നും വെള്ള, വൈദ്യുതി ചാർജുകൾ അടക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.
സകരിയ്യ മുൻൈകയെടുത്ത് മബേല കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ 265 റിയാൽ അടച്ചതോടെ കുടുംബത്തെ മാത്രം നാട്ടിലയക്കാനാണ് സാമൂഹിക പ്രവർത്തകർ ശ്രമിച്ചത്. എന്നാൽ, അബ്ബാസ് ഇല്ലാതെ തങ്ങൾ നാട്ടിലേക്ക് മടങ്ങില്ലെന്നും തങ്ങൾ ഒമാനിൽ തന്നെ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നതും പറഞ്ഞതോടെ സാമൂഹിക പ്രവർത്തകർ പ്രതിസന്ധിയിലായി.
നിരന്തര പരിശ്രമത്തിെൻറ ഫലമായി രണ്ടു കേസുകൾ പിൻവലിപ്പിക്കാൻ കഴിഞ്ഞതോടെ രണ്ടു മാസം മുമ്പ് അബ്ബാസിനെ അൽഖൂദ് ജയിലിലേക്ക് മാറ്റാൻ കഴിഞ്ഞു. വാറണ്ടുകളും നാലുവർഷം മുമ്പ് 11,000 റിയാൽ നൽകാനുള്ള കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസും അപ്പോഴും നിലവിലുണ്ടായിരുന്നു.
11,000 റിയാൽ നൽകാനുള്ള കേസിൽ പരാതിക്കാരനായ സ്വദേശിയെ നിരവധി തവണ കാണുകയും ചെയ്തതോടെ നാലായിരം റിയാലിന് കേസ് പിൻവലിക്കാൻ തയാറായത് വൻ അനുഗ്രഹമായി. പ്രതിമാസം 100 റിയാൽ എന്ന തോതിൽ സകരിയ്യയുടെ 40 ചെക്കുകൾ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
കേസ് ഒത്തുതീർപ്പായതോടെ അസൈബ പൊലീസ് സ്റ്റേഷനിലെത്തിയ അബ്ബാസിന് ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയെങ്കിലും മറ്റു കേസുകൾ നിമിത്തം മൂന്നു തവണ യാത്ര മാറ്റിവെക്കേണ്ടിവന്നു.
ഒരു മാസം മുമ്പ് അബ്ബാസ് നാട്ടിലെത്തിയെങ്കിലും വർഷങ്ങളായി റസിഡൻറ് കാർഡും വിസയും പുതുക്കാത്തതിെൻറ പേരിലുള്ള ഭീമമായ ഫൈൻ കാരണം കുടുംബത്തിന് നാട്ടിൽ പോവാൻ കഴിഞ്ഞില്ല. ഇൗ ഇനത്തിൽ 4900 റിയാലാണ് ഫൈൻ നൽേകണ്ടിയിരുന്നത്.
മസ്കത്ത് ഇന്ത്യൻ എമ്പസിയിലെ ഒാപൺ ഫോറത്തിൽ പ്രശ്നം ഉന്നയിച്ചതിനെ തുടർന്നുള്ള ഇടപെടലിെൻറ ഫലമായി ഫൈൻ ഒഴിവാക്കപ്പെട്ടതോടെ പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങി. എന്നാൽ, കുടുബത്തിെൻറ പാസ്പോർട്ട് പണയത്തിലായത് മടക്ക് യാത്രക്ക് വീണ്ടും വിലങ്ങുതടിയായി. ഭാര്യയടക്കം അഞ്ചുപേരുടെ പാസ്പോർട്ട് ആറായിരം റിയാലിന് അബ്ബാസ് നേരത്തേ പണയം വെച്ചിരുന്നു. പണം നൽകാനുള്ള സ്വദേശിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് കഴിഞ്ഞദിവസം കുടുംബത്തിന് നാടണയാൻ കഴിഞ്ഞത്.
നാടണയൽ അസാധ്യമെന്ന് കരുതിയിരുന്ന കുടുംബത്തെ സുരക്ഷിതമായി നാട്ടിലയക്കാനായതിെൻറ ആശ്വാസത്തിലാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി സകരിയ്യയും കൂട്ടുകാരും. കഴിഞ്ഞ മൂന്നു മാസമായി കേസിെൻറ പിന്നാലെയായിരുന്നു തങ്ങളെന്ന് സകരിയ പറയുന്നു.
ഒമാനിൽ കുടുംബസമേതം താമസിച്ചിരുന്ന അബ്ബാസ് വിവിധ തരം ബിസിനസും വിസക്കച്ചവടവും ഫ്ലാറ്റുകൾ മറിച്ച് വിൽക്കുന്ന ഇടപാടുകളും നടത്തിയാണ് കടക്കെണിയിൽ പെട്ടത്. നിരവധി കേസുകളിൽ അകപ്പെട്ട് ഒമ്പത് മാസം മുമ്പ് അബ്ബാസിനെ സമാഇൗൽ ജയിലിൽ അടച്ചതോടെയാണ് കുടുംബത്തിെൻറ ദുരിതത്തിന് തുടക്കമായത്. നേരത്തേ സാമ്പത്തിക ഇടപാട് കേസിൽ ജയിലിലായിരുന്ന ഇദ്ദേഹത്തിെൻറ മേൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതടക്കം കേസുകൾ ഉണ്ടായിരുന്നു.
അബ്ബാസ് ജയിലിൽ പോയതോടെ മബേലയിൽ കഴിയുകയായിരുന്ന ഭാര്യയും 21 ഉം 18 ഉം വയസ്സുള്ള പെൺമക്കളും 15 വയസ്സുള്ള മകനും മൂത്ത മകളുടെ മകനും അടങ്ങിയ കുടുംബം അനാഥമായി. താമസയിടത്തിെൻറ വാടക നൽകാൻ കഴിയാതെവന്നതോടെ കെട്ടിട ഉടമ വന്ന് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് സാമൂഹിക പ്രവർത്തകർ ഇടപെടുന്നത്.
കുടുംബത്തിെൻറ സങ്കടകഥ സാമൂഹിക പ്രവർത്തകർ കെട്ടിട ഉടമയായ സ്വദേശിയുടെ മുന്നിൽ അവതരിപ്പിച്ചതോടെ വാടക ഒഴിവാക്കിക്കൊടുക്കാമെന്നും വെള്ള, വൈദ്യുതി ചാർജുകൾ അടക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.
സകരിയ്യ മുൻൈകയെടുത്ത് മബേല കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ 265 റിയാൽ അടച്ചതോടെ കുടുംബത്തെ മാത്രം നാട്ടിലയക്കാനാണ് സാമൂഹിക പ്രവർത്തകർ ശ്രമിച്ചത്. എന്നാൽ, അബ്ബാസ് ഇല്ലാതെ തങ്ങൾ നാട്ടിലേക്ക് മടങ്ങില്ലെന്നും തങ്ങൾ ഒമാനിൽ തന്നെ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നതും പറഞ്ഞതോടെ സാമൂഹിക പ്രവർത്തകർ പ്രതിസന്ധിയിലായി.
നിരന്തര പരിശ്രമത്തിെൻറ ഫലമായി രണ്ടു കേസുകൾ പിൻവലിപ്പിക്കാൻ കഴിഞ്ഞതോടെ രണ്ടു മാസം മുമ്പ് അബ്ബാസിനെ അൽഖൂദ് ജയിലിലേക്ക് മാറ്റാൻ കഴിഞ്ഞു. വാറണ്ടുകളും നാലുവർഷം മുമ്പ് 11,000 റിയാൽ നൽകാനുള്ള കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസും അപ്പോഴും നിലവിലുണ്ടായിരുന്നു.
11,000 റിയാൽ നൽകാനുള്ള കേസിൽ പരാതിക്കാരനായ സ്വദേശിയെ നിരവധി തവണ കാണുകയും ചെയ്തതോടെ നാലായിരം റിയാലിന് കേസ് പിൻവലിക്കാൻ തയാറായത് വൻ അനുഗ്രഹമായി. പ്രതിമാസം 100 റിയാൽ എന്ന തോതിൽ സകരിയ്യയുടെ 40 ചെക്കുകൾ നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
കേസ് ഒത്തുതീർപ്പായതോടെ അസൈബ പൊലീസ് സ്റ്റേഷനിലെത്തിയ അബ്ബാസിന് ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയെങ്കിലും മറ്റു കേസുകൾ നിമിത്തം മൂന്നു തവണ യാത്ര മാറ്റിവെക്കേണ്ടിവന്നു.
ഒരു മാസം മുമ്പ് അബ്ബാസ് നാട്ടിലെത്തിയെങ്കിലും വർഷങ്ങളായി റസിഡൻറ് കാർഡും വിസയും പുതുക്കാത്തതിെൻറ പേരിലുള്ള ഭീമമായ ഫൈൻ കാരണം കുടുംബത്തിന് നാട്ടിൽ പോവാൻ കഴിഞ്ഞില്ല. ഇൗ ഇനത്തിൽ 4900 റിയാലാണ് ഫൈൻ നൽേകണ്ടിയിരുന്നത്.
മസ്കത്ത് ഇന്ത്യൻ എമ്പസിയിലെ ഒാപൺ ഫോറത്തിൽ പ്രശ്നം ഉന്നയിച്ചതിനെ തുടർന്നുള്ള ഇടപെടലിെൻറ ഫലമായി ഫൈൻ ഒഴിവാക്കപ്പെട്ടതോടെ പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങി. എന്നാൽ, കുടുബത്തിെൻറ പാസ്പോർട്ട് പണയത്തിലായത് മടക്ക് യാത്രക്ക് വീണ്ടും വിലങ്ങുതടിയായി. ഭാര്യയടക്കം അഞ്ചുപേരുടെ പാസ്പോർട്ട് ആറായിരം റിയാലിന് അബ്ബാസ് നേരത്തേ പണയം വെച്ചിരുന്നു. പണം നൽകാനുള്ള സ്വദേശിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് കഴിഞ്ഞദിവസം കുടുംബത്തിന് നാടണയാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
