ഒമാൻ റെയിൽ: ആദ്യഘട്ടം ഷുവൈമിയയിൽനിന്ന് ദുകമിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ റെയിലിെൻറ ആദ്യഘട്ടം ദോഫാർ ഗവർണറേറ്റിലെ ശുവൈമിയയിൽനിന്ന് ദുകം തുറമുഖത്തേക്ക് നിർമിക്കും. ധാതുക്കളാൽ സമ്പന്നമാണ് ശുവൈമിയ. ഇവിടെ നിന്ന് ഖനനം ചെയ്യതടുക്കുന്ന ധാതുസമ്പത്ത് ദുകം തുറമുഖം കയറ്റിയയക്കുന്നതിന് റെയിൽവേ ലൈൻ സഹായകരമാകുമെന്ന് ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദി’െൻറ ലോജിസ്റ്റിക്സ് വിഭാഗം മേധാവി സുലൈമാൻ അൽ ഷഖ്സി പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടന്ന ഡൗൺസ്ട്രീം ഒമാൻ കോൺഫറൻസിൽ ‘തൻഫീദി’ െൻറ ഭാഗമായി നടപ്പാക്കുന്ന ചരക്കുഗതാഗത പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻഫീദിെൻറ ഭാഗമായി ചരക്കുഗതാഗത മേഖലയിൽ 15 പദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി. സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിച്ചുള്ള ഹൈവേയാണ് ഒരു പ്രധാന പദ്ധതി. ഹൈവേയിൽ ഒമാെൻറ ഭാഗം പൂർത്തിയായിട്ടുണ്ട്. സൗദി അറേബ്യയുടെ കീഴിലുള്ള ഭാഗത്തിെൻറ നിർമാണം അന്തിമഘട്ടത്തിലാണ്.
രണ്ടു ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് സൗദി ഭാഗത്ത് പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സൊഹാർ, ദുകം തുറമുഖങ്ങളെ ബന്ധിപ്പിച്ച് റോഡുകൾ നിർമിക്കും. ഇബ്രിയിൽ സൊഹാറിലേക്ക് നിലവിലുള്ള റോഡിന് പകരം ബൈപാസ് നിർമിക്കുന്നതും ഇതിൽ ഉൾപ്പെടും. ആർ.ഒ.പി കസ്റ്റംസ് നിലവിൽ ഉപയോഗിക്കുന്ന ബയാൻ സംവിധാനത്തിന് സമാനമായി ഇ-കൊമേഴ്സ് സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും അൽ ശഖ്സി പറഞ്ഞു.
ഇത് യാഥാർഥ്യമാകുന്നതോടെ തുറമുഖങ്ങളിൽനിന്നുള്ള ക്ലിയറൻസ് വേഗത്തിലാകും. വലിയ കപ്പലുകൾക്ക് അടുക്കാൻ പാകത്തിന് ഒമാനിലെ തുറമുഖങ്ങൾ വികസിപ്പിക്കുന്നത് ആലോചനയിലുണ്ട്. നിലവിൽ വലിയ സാധ്യതകളാണ് ഇത്തരം കപ്പലുകൾ അടുക്കാത്തതു വഴി നഷ്ടമാകുന്നത്. കാർഷിക ഉൽപന്നങ്ങളുടെയും മത്സ്യത്തിെൻറയും കയറ്റുമതി വർധിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. ചരക്കുനീക്കം വേഗത്തിലാക്കാൻ കാർഗോ വില്ലേജ് സ്ഥാപിക്കുന്നതും ആലോചനയിലുണ്ടെന്ന് അൽ ഷഖ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
