Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകമ്പനികള്‍ ലാഭവിഹിതം...

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിച്ചുതുടങ്ങി

text_fields
bookmark_border

മസ്കത്ത്: മസ്കത്ത് ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍  ഓഹരിയുടമകള്‍ക്കുള്ള ലാഭ വിഹിതങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങി. 70 കമ്പനികളാണ് ഇതുവരെ ഡിവിഡന്‍റ് പ്രഖ്യാപിച്ചത്. വാര്‍ഷിക ജനറല്‍ അസംബ്ളി യോഗങ്ങള്‍ക്കുശേഷം ഈ മാസമോ അടുത്ത മാസങ്ങളിലോ ആയി മറ്റു കമ്പനികളും ലാഭവിഹിതങ്ങള്‍ പ്രഖ്യാപിക്കും. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ് ആദ്യം ലാഭവിഹിതം പ്രഖ്യാപിച്ചത്. 100 ബൈസ അടിസ്ഥാന വിലയുള്ള ഓഹരികള്‍ക്ക് 10 ബൈസയാണ് കമ്പനിയുടെ ലാഭവിഹിതം. ഒരു റിയാല്‍ വിലയുള്ള ഓഹരിക്ക് 350 ബൈസ കാഷ് ഡിവിഡന്‍റും 50 ശതമാനം സ്റ്റോക് ഡിവിഡന്‍റും നല്‍കാനാണ് അരീജ് വെജിറ്റബ്ള്‍ ഓയില്‍സ് ആന്‍ഡ് ഡെറിവേറ്റീവ്സ് എസ്.എ.ഒ.ജി ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഷെല്‍ ഒമാന്‍ മാര്‍ക്കറ്റിങ് കമ്പനിയാണ് ഏറ്റവുമധികം ലാഭവിഹിതം പ്രഖ്യാപിച്ചത്. 100 ബൈസ അടിസ്ഥാന വിലയുള്ള ഓഹരിക്ക് 106 ബൈസയാകും നല്‍കുക. 
അല്‍ മഹാ ഓയില്‍ പ്രൊഡക്ട്സ് മാര്‍ക്കറ്റിങ് കമ്പനിയാകട്ടെ ബോര്‍ഡ് യോഗത്തിന്‍െറ അനുമതിക്ക് വിധേയമായി 100 ശതമാനം ലാഭവിഹിതമാകും നല്‍കുക. ഈമാസം 22ന് നടക്കുന്ന ജനറല്‍ അസംബ്ളി യോഗത്തിനുശേഷമാകും ഇതില്‍ അന്തിമതീരുമാനമാവുക. ഈ മാസം 24ന് നടക്കുന്ന പൊതു അസംബ്ളിയില്‍ ഒമാന്‍ടെല്‍ 60 ശതമാനം ലാഭവിഹിതത്തിന് അംഗീകാരം നല്‍കും. അടുത്ത ആഗസ്റ്റില്‍ 40 ശതമാനം ലാഭവിഹിതവും വിതരണം ചെയ്യും. ഒമാന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കമ്പനിയാകട്ടെ ഒരു റിയാല്‍ അടിസ്ഥാന വിലയുള്ള ഓഹരിക്ക് 900 ബൈസയാണ് ലാഭവിഹിതമായി നല്‍കുക. 
സലാല മില്‍സ് 65 ശതമാനവും ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനി 60 ശതമാനവും റായ്സൂത്ത് സിമെന്‍റ് 50 ശതമാനവും കാഷ് ഡിവിഡന്‍റ് നല്‍കും. യുനൈറ്റഡ് എനര്‍ജി സാധാരണ ഓഹരിയുടമകള്‍ക്ക് 50 ശതമാനവും പ്രീമിയം ഓഹരിയുടമകള്‍ക്ക് 54.5 ശതമാനവുമാകും ഡിവിഡന്‍റ് ഇനത്തില്‍ നല്‍കുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story