Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവന്‍ തുകയുമായി മലയാളി...

വന്‍ തുകയുമായി മലയാളി മുങ്ങിയതായി പരാതി

text_fields
bookmark_border

മസ്കത്ത്: സഹത്തില്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് കട നടത്തുകയായിരുന്ന മലയാളി വന്‍ തുകയുമായി  മുങ്ങിയതായി പരാതി. കൊല്ലം മൂന്നാംകുറ്റി സ്വദേശി റോയ് വര്‍ഗീസിനെയാണ് മേയ് 26 മുതല്‍ കാണാതായത്. കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി വന്‍ തുക ഇദ്ദേഹം നല്‍കാനുള്ളതായി സഹ പ്രവര്‍ത്തകര്‍ പറഞ്ഞു.  തിരോധാനം സംബന്ധിച്ച് സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സഹം പൊലീസ് സ്റ്റേഷനു സമീപമാണ് റോയ് വര്‍ഗീസ് കട നടത്തിയിരുന്നത്. സഹോദരി ഭര്‍ത്താവ് ബിനോയിയും ഇവിടത്തെന്നെയാണ് ജോലി ചെയ്തിരുന്നത്. മാതാവിന് അസുഖം ഗുരുതരമാണെന്നുപറഞ്ഞ് കഴിഞ്ഞ 26ന് നാട്ടിലേക്ക് പോയ ബിനോയിയെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ പോയതാണ് റോയി. തിരികെയത്തൊഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ളെന്ന് സഹപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി സജില്‍ പറഞ്ഞു. രാജ്യം വിട്ടിട്ടില്ളെന്നാണ് പൊലീസില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. കാണാതായ വാര്‍ത്ത പരന്നതോടെയാണ് റോയ് പണം നല്‍കാനുള്ളവര്‍ സമീപിച്ചുതുടങ്ങിയതെന്ന് സഹപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി സജില്‍ പറഞ്ഞു. കടയിലേക്കെന്നുപറഞ്ഞ് വരുത്തിച്ചിരുന്ന സാധനങ്ങള്‍ കമ്പനി വിലയെക്കാള്‍ കുറച്ച് ഇയാള്‍ മറിച്ചുവില്‍ക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഏകദേശം ഒന്നര ലക്ഷം റിയാല്‍ (രണ്ടര കോടിയിലധികം രൂപ) നല്‍കാനുള്ളതായി കാട്ടി വിവിധ കമ്പനികളുടെ പ്രതിനിധികള്‍ ഇതിനകം സ്പോണ്‍സറെ സമീപിച്ചിട്ടുണ്ട്. കടയില്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ എത്ര പണം ആകെ നല്‍കാനുണ്ടെന്നത് വ്യക്തമല്ല. തന്‍െറ ജാമ്യത്തില്‍ ഏഴായിരം റിയാല്‍ കടമായി റോയിക്ക് വാങ്ങി നല്‍കിയിട്ടുണ്ടെന്നും സജില്‍ പറയുന്നു. ഇതിന്‍െറ പലിശ കഴിഞ്ഞമാസം വരെ കൃത്യമായി അടച്ചിരുന്നു. റോയിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണ്. കമ്പനിയുടെ ഇന്നോവ കാറും ഇയാള്‍ കൊണ്ടുപോയിട്ടുണ്ട്. വാട്ട്സ്ആപ്പില്‍ നിന്നുള്ളതടക്കം ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. നാട്ടില്‍ റോയിയുടെ ബന്ധുക്കളെയടക്കം ഫോണില്‍ വിളിച്ചെങ്കിലും ആരും സംസാരിക്കാന്‍ പോലും തയാറാകുന്നില്ളെന്നും സജില്‍ പറയുന്നു. പണം നഷ്ടപ്പെട്ടവര്‍ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. കടയിലേക്ക് സാധനങ്ങള്‍ കടമായി നല്‍കിയ മലയാളികളടക്കമുള്ളവരാണ് റോയിയെ കാണാതായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പനികള്‍ നിയമ നടപടികള്‍ക്ക് മുതിരുന്നതോടെ ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. വിശ്വാസത്തിന്‍െറ പുറത്ത് സാധനങ്ങള്‍ കടമായി നല്‍കുന്നവരെ വഞ്ചിച്ച് കടയുടമകള്‍ മുങ്ങുന്നത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
 കഴിഞ്ഞ നവംബറില്‍ ഒന്നര കോടിയിലധികം രൂപയുടെ ടെലിഫോണ്‍ കാര്‍ഡ് കബളിപ്പിപ്പ് കൈക്കലാക്കി റൂവിയില്‍ കട നടത്തുകയായിരുന്ന കണ്ണൂര്‍ താണ സ്വദേശി മുഹമ്മദ് ഷഫറലി നാട്ടിലേക്ക് മുങ്ങിയിരുന്നു. ഇയാള്‍ക്ക് കാര്‍ഡ് കടമായി നല്‍കിയ കമ്പനിയുടെ പ്രതിനിധി കണ്ണൂര്‍ ധര്‍മടം സ്വദേശി മുഹമ്മദ് റഹീസ് നിയമനടപടി നേരിടുകയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story