Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആദമിനടുത്ത് വാഹനാപകടം;...

ആദമിനടുത്ത് വാഹനാപകടം; അഞ്ചു സ്വദേശികള്‍ മരിച്ചു

text_fields
bookmark_border
ആദമിനടുത്ത് വാഹനാപകടം; അഞ്ചു സ്വദേശികള്‍ മരിച്ചു
cancel

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ ആദമിനടുത്ത് വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു സ്വദേശികള്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.  ഖറന്‍ ആലമിലെ വജാഹ് എന്ന സ്ഥലത്ത് ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ചവര്‍ സഞ്ചരിച്ച വാഹനം ആദ്യം ട്രെയ്ലറുമായും പിന്നീട് മറ്റൊരു വാഹനത്തിലും ഇടിക്കുകയായിരുന്നു. ബര്‍ക്ക വിലായത്തില്‍നിന്നുള്ള നാജി അല്‍ യാഹ്യാ, ഇസ അല്‍ ഹംദാനി, റുസ്താഖില്‍ നിന്നുള്ള ജുമാ അല്‍ ബഖ്രി, ജുമാ അല്‍ ഹത്താലി, സുവൈഖില്‍നിന്നുള്ള മസെന്‍ അല്‍ ഒൗഫി എന്നിവരാണ് മരിച്ചത്. തെറ്റായ രീതിയിലുള്ള മറികടക്കലാണ് ഇരട്ടപ്പാതയില്‍ അപകടമുണ്ടാക്കിയതെന്നാണ് സൂചന. അപകടം നടന്ന് അധികം വൈകാതെ ആര്‍.ഒ.പി എയര്‍ ആംബുലന്‍സ് വിഭാഗം സ്ഥലത്തത്തെി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവര്‍ നിസ്വ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ഹൈമയില്‍ സെഡാന്‍ കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ട്രെയ്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചിരുന്നു. സ്വദേശി കുടുംബത്തിലെ നാലംഗങ്ങളും ഇത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുമാണ് മരിച്ചത്.  
കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ഹൈമയില്‍ ദോഫാറില്‍നിന്ന് മടങ്ങുകയായിരുന്ന ഇമാറാത്തി കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവും മകനും മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ആദ്യ ആറുമാസങ്ങളില്‍ ഓരോ ദിവസവും ശരാശരി രണ്ടുപേര്‍ വീതം റോഡപകടങ്ങളില്‍ മരിച്ചതായാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പറയുന്നത്.  ജൂണ്‍ അവസാനം വരെ നടന്ന 2100 അപകടങ്ങളിലായി 336 പേരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മരണസംഖ്യയില്‍ 8.4 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. സ്വദേശികളുടെ മരണം 4.3 ശതമാനം വര്‍ധിച്ച് 219 ആയപ്പോള്‍ പ്രവാസികളുടേത് 17 ശതമാനം വര്‍ധിച്ച് 117 ആയി. അമിതവേഗവും തെറ്റായ മറികടക്കലുമാണ് ആദം-സലാല റൂട്ടിലെ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം. ഒമാനിലെ നിരത്തുകളെ അപകട മുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഗതാഗതനിയമ ഭേദഗതി സെപ്റ്റംബര്‍ നാലുമുതല്‍ പ്രാബല്യത്തില്‍വരും. അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും കൂടുതല്‍ ശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമഭേദഗതി പ്രാബല്യത്തില്‍വരുന്നതോടെ വാഹനാപകടങ്ങളില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanAccident NewsAccident News
Next Story