Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശത്ത്...

വിദേശത്ത് പഠിച്ചവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കും –ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

text_fields
bookmark_border

മസ്കത്ത്: വിദേശത്ത് പഠനം നടത്തിയവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള യോഗ്യതാ തുല്യതാ സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി സമ്പാദിച്ച കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള നിയമം കര്‍ക്കശമാക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുറമെ പുതുതായി ജോലിതേടുന്നവരും ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ മന്ത്രാലയവുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കാനാണ് തീരുമാനം. വിദേശങ്ങളിലെ വ്യാജ സര്‍വകലാശാലകളുടെ വലയില്‍ സ്വദേശി വിദ്യാര്‍ഥികള്‍ കുടുങ്ങാതിരിക്കാനും ഇതു വഴി സാധ്യമാകും. നിലവില്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട എംബസികളിലും വിദേശകാര്യ മന്ത്രാലയം ഓഫിസുകളിലും അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിനുപുറമെയാകും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി തരപ്പെടുത്തേണ്ടിവരുക. തുല്യതാ സര്‍ട്ടിഫിക്കറ്റിന്‍െറ ഭാഗം മാത്രമാണ് അറ്റസ്റ്റേഷനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വക്താവ് പറഞ്ഞു. നേരത്തേ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. 
എന്നാല്‍, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിനേടിയ സംഭവങ്ങള്‍ കൂടുതലായി കണ്ടത്തെിയ സാഹചര്യത്തില്‍ നിലവിലെ നിയമം കര്‍ക്കശമാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് കര്‍ക്കശമാക്കുന്നതോടെ ഒമാനിലെ പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള ഉദ്യോഗാര്‍ഥികളെ മാത്രമാണ് റിക്രൂട്ട് ചെയ്യുക. എംബസി, വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷനുകള്‍ യോഗ്യത യഥാര്‍ഥത്തില്‍ ഉള്ളതാണെന്നതിന്‍െറ സാക്ഷ്യപത്രമല്ളെന്ന് മന്ത്രാലയത്തിലെ ക്വാളിഫിക്കേഷന്‍സ് ഇക്വലന്‍സ് വിഭാഗം മേധാവി സെയ്ദ് അമുര്‍ അല്‍ റഹ്ബി പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളിലെ ഒപ്പുകള്‍ ഒറിജിനലാണെന്ന് ഉറപ്പാക്കുക മാത്രമാണ് ഇവര്‍ ചെയ്യാറ്. 
യോഗ്യതയുടെ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ല. ഒമാന്‍ എംബസികളിലെ കള്‍ചറല്‍ അറ്റാഷെമാര്‍ക്കായിരിക്കും സര്‍വകലാശാലകളും യോഗ്യതകളും വ്യാജനല്ളെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം. സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞ സമയത്ത് അവര്‍ അവിടെ പഠിച്ചിരുന്നോവെന്നും ഉറപ്പാക്കേണ്ടതുണ്ട്. ജീവനക്കാരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സ്വകാര്യ കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വിദേശ പഠനത്തിനും തുടര്‍പഠനത്തിനും ആഗ്രഹിക്കുന്ന സ്വദേശികള്‍ മന്ത്രാലയത്തിന്‍െറ  http://mohe.gov.om എന്ന വെബ്സൈറ്റ് പരിശോധിച്ച് സര്‍വകലാശാല വ്യാജമല്ളെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, അവ ഒമാനില്‍ അംഗീകരിക്കണമെന്നില്ല. 
മന്ത്രാലയം വെബ്സൈറ്റില്‍ നല്‍കാത്ത സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ബന്ധപ്പെട്ട കമ്മിറ്റി പഠനം നടത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് സന്ദര്‍ശിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാവുന്നതാണ്. 
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് ആദ്യം വേണ്ടത്. അനുബന്ധ വിദ്യാഭ്യാസ യോഗ്യതകള്‍ അടക്കം രേഖകളും പാസ്പോര്‍ട്ടും ഇതിനൊപ്പം സമര്‍പ്പിക്കുകയും വേണം. തുടര്‍ന്ന്, ഇത് അതത് രാഷ്ട്രങ്ങളിലെ കള്‍ചറല്‍ അറ്റാഷെമാര്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക. അറ്റാഷെമാര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ പഠനം നടത്തിയ രാഷ്ട്രത്തെ എംബസിയും ഒമാന്‍ വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത് സ്റ്റാമ്പ് ചെയ്യും. 
തുടര്‍ന്ന്, അവസാന പടിയായി ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പരിശോധിച്ചശേഷം തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story