Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹരിതഗൃഹ വാതകങ്ങളുടെ...

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍: രണ്ടു ശതമാനത്തിന്‍െറ കുറവ് വരുത്തുമെന്ന് ഒമാന്‍

text_fields
bookmark_border
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍:  രണ്ടു ശതമാനത്തിന്‍െറ  കുറവ് വരുത്തുമെന്ന് ഒമാന്‍
cancel
മസ്കത്ത്: പാരിസ്ഥിതിക മാറ്റത്തിനെതിരായ പോരാട്ടത്തിന് ഐക്യരാഷ്ട്ര സഭക്ക് ഒപ്പം ഒമാനും. 
ആഗോളതാപനത്തിന് വഴിവെക്കുന്ന  ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ രണ്ടു ശതമാനത്തിന്‍െറ കുറവുവരുത്താനാണ് ഒമാന്‍െറ തീരുമാനം. 2020-30 കാലയളവില്‍ ഇത് യാഥാര്‍ഥ്യമാക്കുംവിധമുള്ള കര്‍മപദ്ധതികളാകും നടപ്പാക്കുകയെന്ന് ഒമാന്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 
ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ പാരിസ്ഥിതിക മാറ്റത്തിനെതിരെ പോരാട്ടം നടത്താന്‍ ലക്ഷ്യമിട്ട് രൂപവത്കരിച്ച സമിതിക്ക് ഒമാന്‍ കര്‍മപദ്ധതികളുടെ വിശദാംശം സമര്‍പ്പിച്ചു. 153 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പാരിസ്ഥിതിക മാറ്റത്തിനെതിരായ പോരാട്ടത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. വരുന്ന ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യു.എന്‍ പാരിസ്ഥിതിക സമ്മേളനത്തില്‍ പാരിസ്ഥിതിക മാറ്റത്തിനെതിരായ പോരാട്ടത്തിന് ആഗോളതലത്തില്‍ സ്വീകരിക്കേണ്ടതായ കര്‍മപദ്ധതി ചര്‍ച്ചചെയ്യും. 2030ഓടെ ഒമാന്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത്  88,714 ജിഗാഗ്രാമായി കുറക്കാനാണ് പദ്ധതി. 
നിലവിലെ കണക്കനുസരിച്ച്  2030ഓടെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്‍െറ തോത്  90,524 ജിഗാഗ്രാം ആകുമെന്നാണ് കണക്കുകൂട്ടല്‍. 
നിര്‍ദിഷ്ട പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്‍െറ അളവില്‍ രണ്ടായിരം ടണ്ണിന്‍െറ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 
ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ ഉപയോഗം നിയന്ത്രിച്ചും മറ്റും ഈ ലക്ഷ്യം കൈവരിക്കാമെന്നാണ് പാരിസ്ഥിതിക മന്ത്രാലയത്തിന്‍െറ പ്രതീക്ഷ. 
വ്യവസായ മേഖലയില്‍ ഊര്‍ജക്ഷമത പ്രോത്സാഹിപ്പിക്കുകയും ഒപ്പം, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്‍െറ ഉല്‍പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുകയും ചെയ്യും. 
അന്തരീക്ഷം ചൂടുപിടിക്കുന്നതിന് കാരണമായ മീഥൈന്‍, നൈട്രസ് ഓക്സൈഡ്, പെര്‍ ഫ്ളൂറോ കാര്‍ബണ്‍ എന്നിവയുടെ ബഹിര്‍ഗമനത്തിലും കുറവ് വരുത്തും.  
പദ്ധതി നടപ്പിലാക്കുന്നതിന് ധനകാര്യവും സാങ്കേതികവുമായ പിന്തുണ ഐക്യരാഷ്ട്ര സഭാ സമിതി നല്‍കണമെന്നും ഒമാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story