Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഈവർഷം...

ഒമാനിൽ ഈവർഷം എത്തിയത് 1,11,883 ഇന്ത്യക്കാർ

text_fields
bookmark_border
ഒമാനിൽ ഈവർഷം എത്തിയത് 1,11,883 ഇന്ത്യക്കാർ
cancel
Listen to this Article

മസ്കത്ത്: സുൽത്താനേറ്റിൽ ഈവർഷം മേയ് അവസാനംവരെ എത്തിയത് 1,11,883 ഇന്ത്യക്കാർ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വർഷത്തെ ആദ്യത്തെ അഞ്ചുമാസങ്ങളിൽ ജി.സി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതലായും എത്തിയിരിക്കുന്നത്.

ഇന്ത്യ,യമൻ,പാകിസ്താൻ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നായി 3,49,986 പേരാണ് ഈ വർഷം മേയ് അവസാനംവരെ ഒമാൻ സന്ദർശിച്ചത്. യമൻ-28,495, പാകിസ്താൻ -23,603, ജർമനി-23,289 എന്നിങ്ങനെയാണ് മറ്റുള്ള രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ കണക്കുകൾ.

അതേസമയം, സുൽത്താനേറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ്. ഈ വർഷം മേയ് അവസാനംവരെ 7,94,000 ആളുകളാണ് എത്തിയത്. മുൻവർഷം ഇതേകാലയളവിൽ 1,13,000 പേർ മാത്രമായിരുന്നു എത്തിയിരുന്നത്. കഴിഞ്ഞവർഷം ആകെ 6,52,000 പേരായിരുന്നു സന്ദർശകരായി എത്തിയിരുന്നത്.

ഈ വർഷെത്ത ആദ്യ അഞ്ചുമാസവുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം കുറവാണ്. കഴിഞ്ഞ വർഷത്തെ മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മേയിൽ 35 മടങ്ങ് വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുള്ളത്. 2021ലെ ഇക്കാലയളവിൽ 6,036 ആളുകളായിരുന്നു സുൽത്താനേറ്റിൽ എത്തിയത്. എന്നാൽ, ഈവർഷമിത് 2,16,348 ആളുകളായി കുതിച്ചുയർന്നു.സുൽത്താനേറ്റിൽനിന്ന് പുറത്തേക്ക് യാത്രചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്.

2021ലെ ആദ്യത്തെ അഞ്ചു മാസത്തിൽ 4,72,000 ആളുകളായിരുന്നു ഇവിടെനിന്നും യാത്ര ചെയ്തതെങ്കിൽ ഈവർഷമിത് 1.5 ശതകോടിയായി ഉയർന്നു. 218 ശതമാനത്തിന്‍റെ വർധന. അതേസമയം, രാജ്യത്തെ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ വരുമാനം 129 ശതമാനം ഉയർന്ന് 73.058 ദശലക്ഷം റിയാലിലെത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം 46.2 ശതമാനവും വർധിച്ചു. 654,807 അതിഥികളാണ് മേയ്വരെ ഹോട്ടലുകളിൽ എത്തിയത്. താമസനിരക്ക് 44.1 ശതമാനത്തിന്‍റെ വർധനയും കാണിക്കുന്നുണ്ട്. ഹോട്ടലുകളിൽ അതിഥികളായെത്തിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണത്തിലും ഗണ്യമായ ഉയർച്ചയാണ് വന്നതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷത്തെ ആദ്യത്തെ അഞ്ചു മാസവുമായി താരതമ്യം ചെയ്യുമ്പോൾ 809.4 ശതമാനത്തിന്‍റെ വർധനയുണ്ട്.

കഴിഞ്ഞവർഷം മേയിൽ 19,419 പേരാണ് ഹോട്ടലുകളിൽ അതിഥികളായി എത്തിയതെങ്കിൽ ഈ വർഷമിത് 1,76,591 ആളുകളായാണ് ഉയർന്നത്. അതേസമയം, സ്വദേശി അതിഥികളുടെ എണ്ണത്തിൽ 9.2 ശതമാനം ഇടിഞ്ഞ് 2,80,306ആയി. കഴിഞ്ഞ വർഷമിത് 3,08,818 ഒമാനി അതിഥികളായിരുന്നു ഹോട്ടലുകളിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman111883 Indians
News Summary - 1,11,883 Indians arrived in Oman this year
Next Story