മലിനജലം: ചീഞ്ഞുനാറി അബ്ബാസിയ
text_fieldsഅബ്ബാസിയ: മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയ മലിനജലമ ൊഴുകി ചീഞ്ഞുനാറുന്നു. നാലുദിവസമായി തുടർച്ചയായി ജനത്തിരക്കേറിയ റോഡിലൂടെ മലി നജലമൊഴുകുന്നതിന് ഇനിയും പരിഹാരമായില്ല. പൊതുവിൽ അബ്ബാസിയയുടെയും ഹസാവിയുടെയുമെല്ലാം ഉൾഭാഗങ്ങൾ മനുഷ്യ വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തിഹീനവുമാണ്. ഒാടകൾ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചിരിക്കുന്നു ചിലയിടത്ത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ഷുയൂഖ്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടങ്ങളിൽ നല്ലൊരു ശതമാനം മലയാളികളാണ്.
പലയിടത്തും മാലിന്യം നിക്ഷേപിക്കപ്പെടുന്നതും റോഡിൽതന്നെ. മാലിന്യക്കുപ്പകളുണ്ടെങ്കിലും അത് നിറഞ്ഞുകവിയുന്നു. ഫർണിച്ചർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂടിയെത്തുന്നതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് മിക്കയിടത്തും. അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് അൽ ഷുയൂഖിലെ മാലിന്യപ്രശ്നം കുവൈത്തികൾക്കിടയിലും ചർച്ചയാണ്. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. താഴ്ന്ന വരുമാനക്കാരായ വിദേശികൾ തിങ്ങിത്താമസിക്കുന്നതാണ് നിരത്തുകൾ വൃത്തിഹീനമാവാൻ കാരണം. ഇവരെ ഇവിടെനിന്ന് ഒഴിപ്പിക്കണമെന്ന് സർക്കാർ തലത്തിൽ ചർച്ചയായതാണ്. പറ്റിയ സ്ഥലം ലഭ്യമല്ലാത്തതു കൊണ്ടാണ് ഇൗ നീക്കം നിശ്ചലമായത്. റോഡുകളിലൂടെ നിറഞ്ഞൊഴുകുന്ന അഴുക്കുവെള്ളവും പാതയോരങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യ കൂമ്പാരങ്ങളും ജലീബ് മേഖലയിൽ രോഗഭീഷണി ഉയർത്തുന്നതായി പാർലമെൻറ് സമിതി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
