Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെട്ടുകിളി...

വെട്ടുകിളി ആക്രമണം; കീടനാശിനി തളിച്ച് തുരത്താൻ ശ്രമം

text_fields
bookmark_border
വെട്ടുകിളി ആക്രമണം; കീടനാശിനി തളിച്ച് തുരത്താൻ ശ്രമം
cancel

കുവൈത്ത് സിറ്റി: ആശങ്കിച്ചപോലെ കുവൈത്തിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ആക്രമണം ശ ക്തമായി. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലയായ വഫ്ര, അബ്ദലി ഭാഗങ്ങളില്‍ വെട്ടുകിളി കൂട ്ടങ്ങള്‍ അധികരിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെട്ടികിളികളുടെ ശല്യം കൃഷി ഉല്‍പാദനത്തെ മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്.

ഇവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി കാര്‍ഷിക വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ കീടനാശിനി തളിച്ചിട്ടുള്ളതിനാൽ ഇപ്പോൾ വെട്ടുകിളികളെ ഭക്ഷിക്കരുതെന്നും അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും കാർഷിക, മത്സ്യവിഭവ അതോറിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സൗദിയിലും യമനിലും വെട്ടുകിളി കൃഷിനാശം വരുത്താനാരംഭിച്ചതോടെ കുവൈത്തിലും ജാഗ്രത നിർദേശം നൽകിയിരുന്നു.
പ്രതീക്ഷിച്ചപോലെ അവ കുവൈത്തിലെ കൃഷിയിടങ്ങളിലും എത്തി.

കഴിഞ്ഞ ഏപ്രിലിൽ കുവൈത്തിൽ വെട്ടുകിളി ആക്രമണമുണ്ടായിരുന്നു. വിള നശിപ്പിക്കുന്ന വെട്ടുകിളികൾ കൂട്ടമായി എത്തിയതോടെ അബ്ദലിയിലെയും വഫ്രയിലെയും കർഷകർ പ്രയാസത്തിലായി. ലക്ഷക്കണക്കിന് വരുന്ന വെട്ടുകിളികളെ തടയൽ എളുപ്പമല്ല. രാസപ്രയോഗത്തിലൂടെ വ്യാപനം തടയാൻ ശ്രമിക്കുന്നു. വിളക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. രാസപ്രതിരോധ മരുന്നുകൾ തളിക്കുന്നത് വഴി വെട്ടുകിളികളെ കൊല്ലാനോ തുരത്താനോ കഴിയുമെന്നും കാർഷിക വിളകൾ കഴിക്കുന്നതിന് ആളുകൾക്ക് ദോഷമില്ലാത്തതാണ് ഇൗ മരുന്നുകളെന്നും കാർഷിക വകുപ്പ് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvettukili
News Summary - vettukili-kuwait-gulf news
Next Story