12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ: തീരുമാനം വൈകാതെ
text_fieldsകുവൈത്ത് സിറ്റി: 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം വൈകാതെ തീരുമാനമെടുക്കും.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം വിദഗ്ധോപദേശം തേടിയിരുന്നു. വാക്സിൻ നൽകാമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. 12 മുതൽ 15 വയസ്സുവരെയുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകിയിരുന്നു.
മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ അനുസരിച്ച് ഈ പ്രായത്തിലുള്ള കുട്ടികളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തൽ.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ. നിർബന്ധിക്കില്ലെന്നാണ് സൂചന. കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഒാൺലൈൻ പ്ലാറ്റ്ഫോം സജ്ജമാക്കും.
18ാം ബാച്ച് ഫൈസർ വാക്സിൻ ഇന്ന് എത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ 18ാമത് ബാച്ച് ഫൈസർ വാക്സിൻ ഞായറാഴ്ച എത്തിക്കും. ഒരുലക്ഷം ഡോസ് വാക്സിനാണ് പുതിയ ഷിപ്മെൻറിൽ ഉള്ളത്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ നൽകിവരുന്നത്.
ആസ്ട്രസെനക വാക്സിൻ മൂന്ന് ബാച്ച് ആണ് ഇറക്കുമതി ചെയ്തത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്മെൻറ് ഉള്ളത് കുവൈത്തിന് വലിയ ആശ്വാസമാണ്. കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്.
കൂടുതൽ ഡോസ് നൽകാമെന്ന് ഫൈസർ കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ട്. ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ വാക്സിനുകൾ കൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്മെൻറ് നടന്നിട്ടില്ല. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇതുവരെ ഗുരുതരമായ പാർശ്വഫലമോ മറ്റു ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

