യു.എസ്-ഇറാൻ കരാർ; സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്തും തുർക്കിയയും
text_fieldsശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്തും തുർകിയയും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി ഫോണിൽ ബന്ധപ്പെട്ടു. മേഖലയിലെ സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ഇറാനും യു.എസും ധാരണയിൽ എത്തിയിരുന്നു. ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞു. സമാധ കരാർ രൂപപ്പെട്ടതിന്റെ ആശ്വാസത്തിലാണ് രാജ്യവും മേഖലയും. ഇത് രാജ്യത്തിനെതിരായ ആക്രമണങ്ങൾ നിലക്കാനും, ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം പഴയനിലയിൽ ആകാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

