കോവിഡ് കാല ക്ഷാമം മുതലെടുത്ത് അനധികൃത റിക്രൂട്ടിങ് ഒാഫിസുകൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാല ക്ഷാമം മുതലെടുത്ത് കുവൈത്തിലെ അനധികൃത ഗാർഹികത്തൊഴിലാളി റിക്രൂട്ടിങ് ഒാഫിസുകൾ. റിക്രൂട്ട്മെൻറ് നിലച്ചിരിക്കുകയും അവധിക്ക് നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഉടലെടുത്ത ക്ഷാമം ആണ് ചൂഷണത്തിന് ഉപയോഗിക്കുന്നത്. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചുവിൽക്കുകയാണ് ഇത്തരം ഒാഫിസുകൾ. ദിവസ വേതനത്തിനും മണിക്കൂർ അടിസ്ഥാനത്തിലും ജോലിയെടുപ്പിക്കുന്നു. ഇത് നിയമവിരുദ്ധമാണ്. വൻ തുകയാണ് ഒാഫിസുകൾ വാങ്ങുന്നത്. വീട്ടുടമസ്ഥരിൽനിന്ന് 300 മുതൽ 400 ദീനാർ വരെ മാസം വാങ്ങുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇതിെൻറ നാലിലൊന്ന് മാത്രമേ തൊഴിലാളികൾക്ക് നൽകുന്നുള്ളൂ.
അവധിക്ക് പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഒാൺലൈൻ രജിസ്ട്രേഷൻ നടത്തും. തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സ്പോൺസർമാർ ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. വിമാന ടിക്കറ്റിെൻറയും രണ്ടാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിെൻറയും ചെലവ് സ്പോൺസർ വഹിക്കണം. ചെലവ് എത്ര വരുമെന്ന് അന്തിമ തീരുമാനം എത്തിയിട്ടില്ല. 600 മുതൽ 700 ദീനാർ വരെയാണ് സ്വകാര്യ ഏജൻസികൾ സർക്കാറിന് മുന്നിൽ വെച്ച പാക്കേജ്. ഇത് അധികമാണെന്ന വിമർശനം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ അന്തിമ നിരക്കിൽ അൽപം കുറവ് വരുമെന്ന പ്രതീക്ഷയുണ്ട്. പി.സി.ആർ പരിശോധന സർക്കാർ ചെലവിൽ നടത്തും.
ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ് തൊഴിലാളികളുടെ മടങ്ങിവരവിന് പദ്ധതി തയാറാക്കുക. അടുത്തയാഴ്ചയോടെ വരവ് തുടങ്ങുമെന്നാണ് സൂചന. പ്രതിദിനം 600 വരെ തൊഴിലാളികളെയാണ് എത്തിക്കുക. നാട്ടിൽ കുടുങ്ങിയ 80,000ത്തോളം വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കാൻ നാലുമാസത്തിലേറെ വേണ്ടിവരും. അതുവരെ അനധികൃത ഏജൻസികളുടെ ചൂഷണം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.