ഗതാഗതക്കുരുക്ക്: വിദേശികളെ ഒന്നിലധികം കാർ വാങ്ങാൻ അനുവദിക്കരുതെന്ന് ശിപാർശ
text_fieldsകുവൈത്ത് സിറ്റി: അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ.
രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിലാണ് ശിപാർശയുള്ളത്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനങ്ങൾ ഇപ്പോൾ തന്നെ നിരത്തിലുണ്ട്. 20 ലക്ഷത്തിനടുത്ത് വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15,52,722 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. 2,45,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസുകളും നിരത്തിൽ ഓടുന്നുണ്ട്. രാജ്യത്തെ ആകെ ടാക്സികളുടെ എണ്ണം 17,458 ആണ്. ഓരോ 366 സിവിലിയൻ വാഹനത്തിനും ഒരു പൊലീസ് കാർ എന്ന തോതിൽ ട്രാഫിക് വിഭാഗം സേവനത്തിനും ഗതാഗത നിയന്ത്രണത്തിനും പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂൾ സമയങ്ങളിലെ തിരക്ക് നിയന്ത്രണാതീതമാണ്.
5,258 വാഹനങ്ങളാണ് പൊലീസ് നിരീക്ഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ഉപയോഗിക്കുന്നത്. അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല. പ്രതിവർഷം 4.8 ശതമാനം വർധനയാണ് വാഹന എണ്ണത്തിൽ ഉണ്ടാകുന്നത്. ഓരോ വർഷവും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്. 84,543 ൈഡ്രവിങ് ലൈസൻസുകളാണ് കഴിഞ്ഞ വർഷം മാത്രം അനുവദിച്ചത്. ഇതിൽ 60,110 എണ്ണവും സ്വന്തമാക്കിയത് വിദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.