Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്മാർട്ട്...

സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുങ്ങുന്നു

text_fields
bookmark_border
സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുങ്ങുന്നു
cancel
camera_alt

കുവൈത്തിലെ ഗതാഗതക്കുരുക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്മാർട്ട് പാർക്കിങ് കേന്ദ്രങ്ങളൊരുക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കുന്നു. ഗതാഗതക്കുരുക്ക് തീരുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും നഗരങ്ങളിൽ തിരക്ക് കുറക്കാൻ ഇത് സഹായകമാവുമെന്നാണ് വിലയിരുത്തൽ.ശർഖിൽ ബഹുനില പാർക്കിങ് സമുച്ചയം നിർമിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാൽ മറ്റു നഗരങ്ങളിലും നിർമിക്കും.

ശര്‍ഖില്‍ നിലവിലുള്ള ഒറ്റനില കാര്‍പാര്‍ക്കിങ് ഏരിയ ഏതെങ്കിലും കമ്പനിക്ക് നല്‍കി ആ കമ്പനിയോടു മൂന്നോ അതിലധികമോ നിലകളുള്ള പുതിയ കെട്ടിടം സ്ഥാപിക്കാന്‍ ആവശ്യപ്പെടുക എന്നൊരു തീരുമാനം സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ, മുനിസിപ്പാലിറ്റിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നു ആ പദ്ധതി റദ്ദു ചെയ്യുകയായിരുന്നു. പിന്നീടാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം നിർമിക്കാന്‍ തീരുമാനമായത്. പുതിയ കെട്ടിടത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള പാര്‍ക്കിങ് സൗകര്യങ്ങളുണ്ടാവും.

സിറ്റിയിൽ റോഡുവശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയെല്ലാം മുന്നിലുമായി വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാൻ പുതിയ കെട്ടിടം നിലവില്‍ വരുമ്പോള്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കുവൈത്തിൽ വലിയ തോതിൽ പാർക്കിങ് പ്രശ്നം നേരിടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേയ്സ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിെൻറ പദ്ധതി ആവശ്യമാണ്. 1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടു. എന്നാൽ, 2009 മുതൽ ആകെ രണ്ട് കെട്ടിടങ്ങളാണ് ഇൗ അർഥത്തിൽ നിർമിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടി വരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തത് കൊണ്ടാണ്. റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait muncipalitysmart parking
Next Story