നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ഇനി ഇളവില്ല
text_fieldsആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ഇനി ഇളവില്ലെന്ന് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണനവെച്ച് നിരവധി തവണ ഇളവുകളും താമസരേഖ ശരിയാക്കാൻ അവസരവും നൽകിയിരുന്നു.
ഇക്കാലയളവിൽ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് ലോകത്തിെൻറ എല്ലാ ഭാഗത്തേക്കും വിമാന സർവിസ് ഉണ്ടായിരുന്നു. ഭാഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും കുവൈത്തിൽനിന്ന് പോകാൻ അവസരം ഉണ്ടായിരുന്നു. ഇത് പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങിയത് നിയമലംഘനം തന്നെയാണ്.
ഇവരെ പിടികൂടി പിഴയീടാക്കുകയും പിന്നീട് കുവൈത്തിൽ വരാൻ കഴിയാത്ത വിധം വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാൻ ജൂൺ 25 വരെ അവസരം നൽകിയിരുന്നു. മാനുഷിക പരിഗണന വെച്ചാണ് അധിക സമയം നൽകിയത്.
ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടിവരുകയായിരുന്നു. വിമാനത്താവളം അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് അധിക സമയം അനുവദിച്ചത്. കോവിഡ് പ്രതിസന്ധി അവസാനിച്ചാൽ ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

