Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാച്വറൽ റിസർവിൽ...

നാച്വറൽ റിസർവിൽ അതിക്രമിച്ചു കടന്നയാൾ പിടിയിൽ

text_fields
bookmark_border
നാച്വറൽ റിസർവിൽ അതിക്രമിച്ചു കടന്നയാൾ പിടിയിൽ
cancel
camera_alt

സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവിൽ അതിക്രമിച്ചുകടന്നയാളുടെ വാഹനവും പിടികൂടിയ പരുന്തും

കുവൈത്ത് സിറ്റി: സബാഹ് അൽഅഹ്മദ് നാച്വറൽ റിസർവിൽ അതിക്രമിച്ചുകടന്നയാൾ പിടിയിൽ.

കുവൈത്ത് പൗരനെയാണ് പരിസ്ഥിതി പൊലീസ് പിടികൂടിയത്. കമ്പിവേലിക്ക് തുളയുണ്ടാക്കി അകത്തുകടന്ന ഇയാൾ പരുന്തിനെ കെണിവെച്ച് പിടിച്ചു.

പരുന്തിനെ പരിസ്ഥിതി പൊലീസ് നാച്വറൽ റിസർവിൽ വിട്ടു.

പരിസ്ഥിതി പബ്ലിക് അതോറിറ്റിക്ക് കൈമാറിയ പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

24 മണിക്കൂറും പട്രോളിങ് ടീം നാച്വറൽ റിസർവിന് സമീപം റോന്തുചുറ്റുന്നുണ്ട്.

എന്നിട്ടും ചുറ്റുവേലി ആവർത്തിച്ച് തകർക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആളുകൾ അതിക്രമിച്ചുകടക്കുന്നത് മൂലം വന്യജീവികൾക്കും പരിസ്ഥിതിക്കും നാശമുണ്ടാവുന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

കൈയേറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ആഭ്യന്തര വകുപ്പും പരിസ്ഥിതി അതോറിറ്റിയും സഹകരിച്ച് പ്രവർത്തിക്കുന്നു.

കുവൈത്ത് തീരത്തുനിന്ന് 19 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവ് വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സംരക്ഷണകേന്ദ്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested
News Summary - The person who trespassed in the natural reserve is in arrested
Next Story