Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇത്യോപ്യൻ എംബസി...

ഇത്യോപ്യൻ എംബസി രണ്ടുമാസത്തിനകം തുറക്കും

text_fields
bookmark_border
ഇത്യോപ്യൻ എംബസി രണ്ടുമാസത്തിനകം തുറക്കും
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇത്യോപ്യൻ എംബസി രണ്ടുമാസത്തിനകം തുറന്നുപ്രവർത്തിക്കുമെന്ന് അംബാസഡർ ഹസൻ താജോ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസി പ്രവർത്തനം നിർത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ കുവൈത്തിലും പൂട്ടിയത്. ഇത്യോപ്യയിലേക്ക് തിരിച്ചുപോയ എംബസി ജീവനക്കാർ വൈകാതെ തിരിച്ചെത്തും. അംബാസഡർ കുവൈത്തിലെത്തിയിട്ടുണ്ട്.

രണ്ട് മാസത്തിനകം പൂർണ തോതിൽ പ്രവർത്തിക്കുമെന്ന് അംബാസഡർ അറിയിച്ചു. പുതിയ എംബസി ആസ്ഥാനത്തിനായി കെട്ടിടം വാടകക്ക് അന്വേഷിക്കുകയാണ്.

25000ത്തോളം ഇത്യോപ്യൻ തൊഴിലാളികൾ കുവൈത്തിലുണ്ട്. ഇതിൽ അധികവും ഗാർഹികത്തൊഴിലാളികളാണ്. കൂടുതൽ ഗാർഹികത്തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാൻ രാജ്യം ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ വൈകാതെ ഒപ്പിടും. ചർച്ചകൾ ഈ ആഴ്ച ആരംഭിക്കും.

കുവൈത്ത് ഇത്യോപ്യയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എംബസി അടച്ചുപൂട്ടിയത് തിരിച്ചടിയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചെലവ് ചുരുക്കാനായാണ് ഇത്യോപ്യ വിവിധ രാജ്യങ്ങളിലെ എംബസി പൂട്ടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Ethiopian embassy
News Summary - The Ethiopian embassy will open in two months
Next Story