കോവിഡ് കാലം ഡിജിറ്റൽവത്കരണം ശക്തിപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് ശക്തിപ്പെട്ട ഡിജിറ്റൽവത്കരണം മുന്നോട്ടുപോകാനുള്ള തീരുമാനവുമായി അധികൃതർ. പുറത്തിറങ്ങുന്നതിനും ഒത്തുകൂടലിനും നിയന്ത്രണമുണ്ടായിരുന്ന കോവിഡ് കാലത്ത് ഡിജിറ്റൽവത്കരണം ഏറെ ഗുണം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ഭരണാധികാരികൾ ദീർഘദർശനത്തോടെ ആസൂത്രണം ചെയ്ത പദ്ധതികളാണ് സമാനതകളില്ലാത്ത മഹാമാരി കാലത്ത് പ്രയോജനപ്പെട്ടത്. ഇത് കൂടുതൽ ശക്തിപ്പെടുത്താനാണ് അധികൃതർ വിശിഷ്യ ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം. ഒാൺലൈൻ വിസ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായകമായ ചില പ്രഖ്യാപനങ്ങൾ അടുത്ത മാസം ഉണ്ടാകുമെന്ന് അധികൃതർ സൂചന നൽകി. ജനങ്ങളും കോവിഡ് കാലത്ത് ഒാൺലൈൻ ഇടപാടുകളുമായി പരിചയപ്പെട്ടു. സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാനായി 'സഹൽ' എന്ന പേരിൽ കഴിഞ്ഞ മാസം ഒാൺലൈൻ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരുന്നു.
പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിെൻറ ഭാഗമായാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. 13 സർക്കാർ ഏജൻസികളുടെ 121 സേവനങ്ങൾ ഇതുവരെ ഇലക്ട്രോണിക്കലാക്കി. സർക്കാർ സംവിധാനങ്ങളിലും വകുപ്പുകളിലും ഓൺലൈൻ സേവനം ലഭ്യമാക്കുന്നതിൽ കുവൈത്ത് ഏറെ മുന്നേറി.
ഒാഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു. ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.
എല്ലാ സർക്കാർ വകുപ്പുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇനിയും തടസ്സങ്ങൾ ഉണ്ടാവുന്നെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.