42,000 വിദേശികൾക്ക് ജോലി സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മൂല്യവർധിത നികുതിയും തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ് രത്യേക നികുതിയും ഏർപ്പെടുത്തുന്നതോടെ ഇൗ മേഖലയിൽ പുതുതായി 42000 വിദേശികൾക്കെങ്കില ും ജോലി ലഭിക്കുമെന്ന് റിപ്പോർട്ട്. നികുതി വിദഗ്ധൻ അലക് സ്കോച്ചിനെ ഉദ്ധരിച്ച് അൽറായ് ദിനപത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്. നികുതി സമ്പ്രദായം ഏർപ്പെടുത്തുേമ്പാൾ തദ്ദേശീയ വിപണിയിലെ 30 ശതമാനം കമ്പനികളെങ്കിലും പ്രഫഷനലുകളെ നിയമിക്കേണ്ടി വരും.
നടപ്പാക്കുന്നതിന് പാർലമെൻറിെൻറ അംഗീകാരം വേണമെങ്കിലും നികുതി ഏർപ്പെടുത്തുന്നതിന് സർക്കാർ മുന്നൊരുക്കം നടത്തുന്നുണ്ട്.
ബജറ്റ് കമ്മി കുറക്കാനും വരുമാന വൈവിധ്യം കണ്ടെത്താനും നികുതി അനിവാര്യമാണ്. സബ്സിഡി വെട്ടിച്ചുരുക്കുന്നതിനെക്കാൾ പ്രായോഗിക നടപടി ഇതാണ്. സ്വദേശികൾക്കും വിദേശികൾക്കും നികുതി ഏർപ്പെടുത്തണമെന്ന് അലക്സ്കോച്ച് അഭിപ്രായപ്പെട്ടു. സൗദിയും യു.എ.ഇയും കഴിഞ്ഞ വർഷം ആദ്യം വാറ്റ് നടപ്പാക്കിയിരുന്നു. എന്നാൽ, എം.പിമാരിൽനിന്നുൾപ്പെടെ വിവിധ തലങ്ങളിൽനിന്ന് എതിർപ്പുയർന്നതും അക്കൗണ്ടിങ് മേഖല വേണ്ടത്ര വികസിക്കാത്തതും കാരണം കുവൈത്തിന് ഇനിയും നടപ്പാക്കാനായിട്ടില്ല.
വാറ്റ് നടപ്പാക്കുന്നത് കുവൈത്ത് സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രതിഫലനവും നടപ്പാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ചും പഠനം നടത്തിയതിന് ശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് കുവൈത്ത് സർക്കാർ നീക്കമെന്നാണ് സൂചന. മൂല്യവർധിത നികുതി സമ്പ്രദായം തന്നെ നടപ്പാക്കണമെന്ന് കുവൈത്തിനുമേൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദമുണ്ട്. നികുതി പരിഷ്കാരവുമായി മുന്നോട്ടുപോവാൻ അന്താരാഷ്ട്ര നാണയനിധിയും കുവൈത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വരുമാനസ്രോതസ്സ് എന്നനിലയിലാണ് വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.