Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘തെരുവുനായ് ആക്രമണം:...

‘തെരുവുനായ് ആക്രമണം: ജനങ്ങളുടെ ഭീതി അകറ്റണം’

text_fields
bookmark_border
‘തെരുവുനായ് ആക്രമണം: ജനങ്ങളുടെ ഭീതി അകറ്റണം’
cancel

കുവൈത്ത് സിറ്റി: തെരുവുനായ് ആക്രമണത്തിൽ 11കാരൻ കൊല്ലപ്പെട്ടത് നടുക്കവും ആശങ്ക ഉയർത്തുന്നതുമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. പ്രവാസിയുടെ മകനും ഭിന്നശേഷിക്കാരനുമായ നിഹാലാണ് കണ്ണൂർ മുഴപ്പിലങ്ങാട്ട് ദാരുണമായി കൊല്ലപ്പെട്ടത്.

മകൻ നഷ്ടപ്പെട്ട പിതാവിന് പെട്ടെന്ന് നാട്ടിലെത്താൻപോലും കഴിയുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. കണ്ണൂരിൽ വിമാനത്താവളം നിർമിച്ചത് വലിയ പുരോഗതിയായി ഊറ്റംകൊള്ളുന്നവർ അവിടേക്ക് വിമാന സർവിസുകൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നില്ല. പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം ഒരുക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കുണ്ട്.

ദുരന്തങ്ങൾ നടന്നതിനു ശേഷമേ അധികാരികളുടെ കണ്ണ് തുറക്കുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിഹാലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog attackKerala News
News Summary - 'Street dog attack: People's fear should be dispelled'
Next Story