തിരക്കിലമർന്ന് നഗരി
text_fieldsകുവൈത്ത് സിറ്റി: ആവേശത്തള്ളലിൽ തിരക്കിലമർന്ന് ഫുട്ബാൾ നഗരി.വിപുലമായ സന്നാഹങ്ങൾ ഒരുക്കിയിട്ടും വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ നഗരി ബുദ്ധിമുട്ടി. ജാബിർ സ്റ്റേഡിയത്തിന് അനുബന്ധമായ റോഡുകളിൽ ഗതാഗത കുരുക്കില്ലാതാക്കാൻ ട്രാഫിക് വിഭാഗം കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. രണ്ടു വർഷത്തെ വിലക്ക് നീങ്ങിയശേഷം രാജ്യത്ത് വിരുന്നെത്തുന്ന രാജ്യാന്തര ടൂർണമെൻറിന് വൻ മുന്നൊരുക്കമാണ് കുവൈത്ത് നടത്തിയിരുന്നത്.
നേരത്തേ ഖത്തറിൽ നടത്താൻ നിശ്ചയിച്ച ടൂർണമെൻറ് സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അവിടെ കളിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കുവൈത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളാണ് ടൂർണമെൻറിൽ പെങ്കടുക്കുന്നത്. കായിക മേഖലയിൽ രാജ്യത്തെ യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായി കുവൈത്ത് അമീറാണ് ടൂർണമെൻറിെൻറ മൊത്തം ചെലവുകളും വഹിക്കുന്നത്. ജനുവരി അഞ്ചിനാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
