Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅത്ര സോഫ്റ്റല്ല...

അത്ര സോഫ്റ്റല്ല കാര്യങ്ങൾ!

text_fields
bookmark_border
അത്ര സോഫ്റ്റല്ല കാര്യങ്ങൾ!
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂൾ കാൻറീനുകളിൽ സോഫ്റ്റ് ഡ്രിങ്ക് വിൽ‌പന നടത്തുന്നത് നിരോധിക്കും. കുട്ടികളുടെ ആരോഗ്യം ‌ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദാഹവും ക്ഷീണവുമകറ്റാൻ ഉത്തമപാനീയമെന്ന് കരുതി കൊച്ചുകുട്ടികളും വിദ്യാർഥികളും വലിയ അളവിൽ അകത്താക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിരോധനമേർപ്പെടുത്തുന്നത്. സോഫ്റ്റ് ഡ്രിങ്കുകൾ ഉൽപാദിപ്പിക്കുന്നതു കാർബൺ ഡൈ ഒാക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമനിറങ്ങളും പ്രിസർവേറ്റിവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങ‍ിയവയും കൂട്ടിക്കലർത്തിയാണ്.


സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ചില പാനീയങ്ങളിൽ പഞ്ചസാര ചേർക്കുേമ്പാൾ ഡയറ്റ് സോഡാ, സീറോ കലോറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ ആണ് ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കലോറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും.
മധുരങ്ങളിലെ പ്രധാന വില്ലൻ പല സോഫ്റ്റ് ഡ്രിങ്ക്സിലും ചേർക്കുന്ന ഫ്രക്ടോസ് കോൺസിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാൾ മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേർക്കുന്നുണ്ട്. ഇതു വിവിധതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സോഫ്റ്റ് ഡ്രിങ്ക്സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാർക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിെൻറ (വിസറൽ ഫാറ്റ്) അളവു കൂട്ടുകയും പ്രമേഹമടക്കമുള്ളവക്ക് വഴിയൊരുക്കുകയും ചെയ്യും. ഇത്തരം അനാരോഗ്യ ഭക്ഷണശീലം ഒഴിവാക്കുന്നതിനും വിദ്യാർഥികൾക്കു പോഷകാഹാരം ലഭ്യമാക്കുന്നതിനും മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. പോഷകാഹാ‍ര അതോറിറ്റി, കുവൈത്ത് മീൽ‌സ് ആൻ‌ഡ് ബേക്കേഴ്സ് എന്നിവയുമായി സഹകരിച്ച് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച്, സ്കൂൾ കാൻറീനുകളിലേക്ക് മിതമായ നിരക്കിൽ കുവൈത്ത് മീൽസ് ആൻ‌ഡ് ബേക്കേഴ്സ് ഭക്ഷ്യവസ്തുക്കൾ എത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssoft drink
News Summary - soft drink-kuwait-gulf news
Next Story