പുകവലിക്കാനുള്ള കാബിൻ ലൈസൻസ് ഫീസ് കുറച്ചു
text_fieldsകുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ പുകവലിക്കാർക്കായി അടച്ചിട്ട കാബിൻ നിർമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് പരിസ്ഥിതി അതോറിറ്റി കുറച്ചു. ചതുരശ്ര മീറ്ററിന് 20 ദീനാറുണ്ടായിരുന്നത് 10 ദീനാറായാണ് കുറച്ചത്. പരിസ്ഥിതി അതോറിറ്റി ഡയറക്ടർ അബ്ദുല്ല അൽ അഹ്മദ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് വാണിജ്യ സമുച്ചയങ്ങളിലും മറ്റും ഇത്തരം കാബിനുകൾ നിർമിക്കുന്നതിന് ഇനിമുതൽ ചതുരശ്ര മീറ്ററിന് 10 ദീനാർ എന്ന തോതിൽ ഫീസ് മതിയാകും. ഫീസ് കൂടിയത് കാരണം പല സ്വകാര്യ സംരംഭകരും നിയമനടപടികൾ ഒഴിവാക്കുന്നതിന് മാത്രം കാബിനുകൾ സ്ഥാപിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഫീസ് കുറക്കുന്നതിലൂടെ ഇവയുടെ എണ്ണം വർധിക്കുമെന്നും അത് പരിസ്ഥിതി സംരക്ഷണത്തിന് ഗുണം ചെയ്യുമെന്നുമാണ് നിരീക്ഷണം. രാജ്യത്ത് സ്ത്രീകൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പുകവലി ശീലം കൂടിവരുന്നത് ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ടുണ്ട്.
രാജ്യനിവാസികളിൽ 20 ശതമാനം പേർ പുകവലിക്കുന്നവരാണെന്നാണ് കണക്കുകൾ. രാജ്യത്ത് സ്ത്രീകൾക്കിടയിൽ 3.3 ശതമാനവും പുരുഷന്മാർക്കിടയിൽ 39.2 ശതമാനവും പുകവലിക്കാരാണ്. 18 മുതൽ 69 വയസ്സ് പ്രായക്കാരാണ് രാജ്യത്തെ പുകവലിക്കാരിൽ അധികവും. ഹൃദ്രോഗ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും പുകവലി ശീലമാക്കിയവരാണെന്നാണ് കണ്ടെത്തൽ. പുകവലിശീലം കുറച്ചുകൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളൊന്നും ഫലിക്കുന്നില്ല. തുറന്നസ്ഥലത്തെ പുകവലി ഒഴിവാക്കുന്നതിനാണ് കാബിൻ ലൈസൻസ് ഫീസ് കുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
