ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വീണ്ടും പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടരും. 37ാമത് കുവൈത്ത് മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി അദ്ദേഹത്തെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിയമിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മന്ത്രിസഭ രാജി സമർപ്പിച്ചിരുന്നു. ഡിസംബർ 15നാണ് പുതിയ പാർലമെൻറിെൻറ ആദ്യ സമ്മേളനം. ഡിസംബർ 15ന് നടക്കും. അതിന് മുമ്പ് മന്ത്രിസഭ രൂപവത്കരണം നടക്കും. ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് 2019 ഡിസംബർ 17നാണ് ആദ്യമായി പ്രധാനമന്ത്രിയാവുന്നത്.
നേരത്തെ ശൈഖ് ജാബിർ മുബാറക് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വീണ്ടും പ്രധാനമന്ത്രിയാവാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രിയായിരുന്ന ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നറുക്ക് വീണത്. പ്രധാനമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ അമീർ മറ്റു മന്ത്രിമാരെയും നിയമിക്കും.
പാർലമെൻറ് അംഗങ്ങളിൽനിന്നും അല്ലാതെയും മന്ത്രിമാരെ നിശ്ചയിക്കാം. അധികവും സബാഹ് കുടുംബത്തിൽനിന്നാണ് നിശ്ചയിക്കാറുള്ളത്. പാർലമെൻറിൽനിന്ന് ഒന്നോ രണ്ടോ പ്രതിനിധികൾ ഉണ്ടാവാറുണ്ട്. എം.പിമാരുടെ മൂന്നിൽ ഒന്നിൽ കൂടാൻ പാടില്ല മന്ത്രിമാരുടെ എണ്ണം. നിലവിലെ കെയർ ടേക്കർ മന്ത്രിസഭയിലെ നിരവധി പേർ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയുടെ പ്രകടനത്തെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണുള്ളത്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് എന്നിവർക്ക് സ്ഥാനം ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

