ഏഴാമത് ബാച്ച് പാകിസ്താനി മെഡിക്കൽ സംഘം ഇൗ മാസം എത്തും
text_fieldsകുവൈത്ത് സിറ്റി: ഏഴാമത് ബാച്ച് പാകിസ്താനി മെഡിക്കൽ സംഘം സെപ്റ്റംബറിൽ കുവൈത്തിലെത്തും. തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ശ്വാസകോശ രോഗ വിദഗ്ധരടങ്ങിയ 245 പേരുടെ സംഘമാണ് എത്തുക. ഇവർക്ക് താമസസൗകര്യം ഒരുക്കാൻ സെൻട്രൽ ടെൻഡർ ഏജൻസി ഹോട്ടലുകളിൽനിന്ന് ക്വേട്ടഷൻ ക്ഷണിച്ചു. ഒമ്പത് ബാച്ച് മെഡിക്കൽ സംഘത്തെ അയക്കാനാണ് ഇരുരാജ്യങ്ങളും ധാരണയായിട്ടുള്ളത്. മൂന്നുമാസത്തെ കരാർ നൽകുകയും അതിനു ശേഷം മൂന്നു മാസം കൂടി നീട്ടി നൽകി ഒരുവർഷം കുവൈത്തിൽ സേവനമനുഷ്ഠിക്കുന്ന രീതിയിലാണ് ധാരണ. എന്നാൽ, ഇതിനിടക്ക് 140 ഡോക്ടർമാർക്ക് കുവൈത്ത് സ്ഥിരം നിയമനം നൽകി.
രണ്ടു ഡോക്ടർമാർ വ്യക്തിഗത കാരണങ്ങളാൽ നാട്ടിൽ പോയത് ഒഴിച്ചാൽ ആറു ബാച്ചുകളിൽ എത്തിയവരും കുവൈത്തിലുണ്ട്. ആദ്യ ബാച്ചിെൻറ കരാർ ഒക്ടോബറിൽ അവസാനിക്കും. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യ ജീവനക്കാർക്കും സ്ഥിരം തൊഴിൽ നൽകുമെന്നാണ് കുവൈത്തിെൻറ വാഗ്ദാനം. നേരത്തെ എത്തിയ ആറു ബാച്ചുകളും സ്തുത്യർഹമായ സേവനമാണ് നൽകിയത്. നേരത്തെ ഇന്ത്യയിൽനിന്നും ക്യൂബയിൽനിന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുവൈത്തിലേക്ക് മെഡിക്കൽ സംഘം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.