Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുരക്ഷ പരിശോധന...

സുരക്ഷ പരിശോധന തുടരുന്നു; നിരവധി പേർ പിടിയിൽ

text_fields
bookmark_border
law violators
cancel

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് സുരക്ഷ പരിശോധന തുടരുന്നു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. സബാഹ് അൽ നാസർ, അബ്ദുല്ല അൽ മുബാറക്, പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങളിൽ നടപടി എടുത്തു. കബ്ദ് പ്രദേശത്തെ പരിശോധനയിൽ താമസ നിയമവും തൊഴിൽ നിയമങ്ങളും ലംഘിച്ച 16 പേരെ അറസ്റ്റു ചെയ്തു. കൂടാതെ 22 മറ്റു നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തി.

പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. താമസ,തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ത ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.

പൊതു സുരക്ഷ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. ഈമാസം നടത്തിയ പരിശോധനയിൽ ഇതിനകം 800 ഓളം പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSecurity checkslaw violators
News Summary - Security checks are ongoing; Several people were arrested
Next Story