റെയ്ഡ് ഭീതി: വിദേശി ബാച്ചിലർമാർ ജലീബിൽ നിന്ന് സാൽമിയയിലേക്കു മാറുന്നു
text_fieldsകുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ വരും മാസങ്ങളിൽ തുടർച്ചയായ പരിശോധനയുണ്ടാവു മെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ വിദേശി ബാച്ചിലർമാർ സാൽമിയയിലേക്കു മാറുന്ന പ്രവണത. വാടക കുറഞ്ഞ സ്ഥലം എന്ന നിലയിൽ കുറഞ്ഞ വരുമാനക്കാരുടെ താവളമായിരുന്നു ഹസ്സാവി, അബ്ബാസിയ എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടംകൂടിയാണിത്. ജനസാന്ദ്രതയേറിയത് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാലും മാലിന്യം നിറഞ്ഞും ചേരിക്ക് സമാനമായി അബ്ബാസിയ മാറിയിരുന്നു. ഇത് സ്വദേശികൾക്കിടയിൽ വലിയ ചർച്ചയായി. ശദാദിയ സർവകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളുടെ സമീപസ്ഥലം എന്ന നിലയിൽ ജലീബിനെ ‘ശുദ്ധീകരിക്കണം’ എന്നാവശ്യപ്പെട്ട് സ്വദേശികൾ മുറവിളി തുടങ്ങി. പാർലമെൻറ് തലത്തിലും വിഷയം ചർച്ചയായി.
തുടർന്നാണ് ‘ക്ലീൻ ജലീബ്’ എന്ന പേരിൽ പരിശോധന കാമ്പയിൻ പ്രഖ്യാപിച്ചത്. പരിശോധന ചൊവ്വാഴ്ച തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനകം ജലീബിലെ ഒരുവിഭാഗം അനധികൃത താമസക്കാരും കച്ചവടക്കാരും അവധിയെടുത്ത് നാട്ടിൽ പോവുകയോ മറ്റു സ്ഥലത്തേക്ക് ചേക്കേറുകയോ ചെയ്തിട്ടുണ്ട്.
പരിശോധന പ്രഹസനമാവുമെന്ന പ്രതീക്ഷയിൽ ഒരുവിഭാഗം ഇപ്പോഴും അവിടെ തുടരുന്നുമുണ്ട്.
മുെമ്പങ്ങുമില്ലാത്തവിധം ശക്തമായ പരിശോധനയായിരിക്കുമെന്നും മൂന്നു മാസത്തിനുശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നുമാണ് അധികൃതർ പറയുന്നത്. പരിശോധന എത്രത്തോളം ശക്തമാവുമെന്ന് വരുംദിവസങ്ങളിൽ അറിയാം. പൊതുവെ വൃത്തിയുള്ളതും ശാന്തവുമായ സ്ഥലമാണ് സാൽമിയ. കൂടുതൽ ആളുകൾ അവിടേക്ക് ചേക്കേറി ജനസാന്ദ്രത കൂടുന്നത് സാൽമിയയുടെ മനോഹാരിത തകർക്കുമെന്ന വാദം അവിടെനിന്നുള്ളവർ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.