Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേഹവരയിൽ ശ്രീകുമാർ...

സ്നേഹവരയിൽ ശ്രീകുമാർ സമാഹരിച്ചത് ഒന്നേകാൽ ലക്ഷം രൂപ

text_fields
bookmark_border
സ്നേഹവരയിൽ ശ്രീകുമാർ സമാഹരിച്ചത് ഒന്നേകാൽ ലക്ഷം രൂപ
cancel

കുവൈത്ത് സിറ്റി: കാരുണ്യത്തിെൻറ കാരിക്കേച്ചർ ചലഞ്ചുമായി കുവൈത്തിലെ മലയാളി ചിത്രകാരൻ ശ്രീകുമാർ വല്ലന സമാഹരിച്ചത് 1,23456.78 രൂപ. കാരിക്കേച്ചർ വരച്ച് വിൽപന നടത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകുക എന്ന ലക്ഷ്യവുമായുള്ള ദൗത്യം വിജയിപ്പിക്കാനായതിെൻറ സന്തോഷത്തിലാണ് ഇൗ യുവാവ്. ഒരു ചിത്രത്തിന് ചുരുങ്ങിയത് 1000 രൂപ സംഭാവന വാങ്ങിയാണ് വ്യക്തികളുടെ കാരിക്കേച്ചർ അവർക്കുതന്നെ വരച്ചുനൽകുന്നത്. 270 മണിക്കൂറിലേറെ ചെലവഴിച്ച് 90 കാരിക്കേച്ചറുകൾ വരച്ചുനൽകി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കല കുവൈത്ത് പ്രവർത്തകനായ ശ്രീകുമാർ കലയുടെ അബ്ബാസിയ മേഖല ഓഫിസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാറിന് തുക കൈമാറി. ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, മേഖല ആക്ടിങ് പ്രസിഡൻറ് പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. പത്തനംതിട്ട ആറന്മുള വല്ലന സ്വദേശിയായ ശ്രീകുമാർ വല്ലന അൽ മോജിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജോലി കഴിഞ്ഞുള്ള സമയത്താണ് ചിത്രരചന നടത്തുന്നത്.

ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഇൗ യുവ കലാകാരൻ കുവൈത്തിലും നാട്ടിലും ഒാരോ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. വാട്ടർ കളർ പോർട്രൈറ്റ് രചനയിൽ ചിത്രകാരൻ രവീന്ദ്രെൻറ ക്ലാസിൽ പെങ്കടുത്തതാണ് എടുത്തുപറയാവുന്ന ശിക്ഷണം. ഇൗ പരിമിതിയെ നൈസർഗികമായ കഴിവും കഠിനാധ്വാനവും കൊണ്ട് അതിജയിച്ച ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയെൻറ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഛായാ ചിത്രം നേരിൽ സമ്മാനിച്ചിട്ടുണ്ട്. കുവൈത്തിൽ വിവിധ സംഘടനകൾ നടത്തിയ പെയിൻറിങ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. നല്ലൊരു കീബോർഡിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന് എയിംസ് കുവൈത്ത് കോവിഡ്കാലത്ത് ഓൺലൈനായി നടത്തിയ ഉപകരണ സംഗീതത്തിൽ സൂപ്പർ സീനിയർ വിഭാഗം കീബോഡിൽ ഒന്നാംസ്ഥാനം ലഭിച്ചു. അമീരി ആശുപത്രിയിൽ നഴ്സായ ഭാര്യ ദിവ്യയും മക്കളായ ആദ്യയും അയനയും കുവൈത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story